Monday, January 7, 2013

ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ


ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത് 2006ൽ റിലീസായ സിനിമയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്”. കേരളത്തെ പിടിച്ചു കുലുക്കിയതും മാധ്യമങ്ങളിൽ ഏറെ വാർത്തയാവുകയും ചെയ്ത ഒരു സംഭവത്തിന്റെ ചുവടു പിടിച്ചായിരുന്നു ആ സിനിമ. “സൂര്യനെല്ലി സംഭവത്തിലെ കോടതി വിധിയിൽ കോടതിയോടും ദൈവത്തോടുമുള്ള എന്റെ എതിർപ്പ്’ ആയിരുന്നു ആ സിനിമ എന്നാണ് ‘അച്ഛനുറങ്ങാത്ത വീടി‘നെക്കുറിച്ച് ലാൽ ജോസ് തന്നെ അക്കാലത്ത് അഭിപ്രായപ്പെട്ടത്. ആ ചിത്രത്തിലെ ‘സാമുവൽ ദിവാകരൻ. എന്ന കഥാപാത്രം  2005ലെ മികച്ച സഹനടനുള്ള അവാർഡ് സലീം കുമാറിനു നേടിക്കൊടുക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് ബാബു ജനാർദ്ദൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലിസമ്മയുടെ വീട്’. രണ്ടാം ഭാഗത്തിൽ വിവാദമായ ഐസ് ക്രീം കേസിലെ പെൺകുട്ടി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും വിഷയമാകുന്നു.

കേസിന്റെ വിധിക്കും ജയിൽ വാസത്തിനും ശേഷമുള്ള ലിസമ്മയുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. ആദ്യചിത്രമായ ‘അച്ഛനുറങ്ങാത്ത വീട്’ ന്യൂസ്  ചാനലുകളിലെ വാർത്താപരിപാടികളൂടെ വെറും പകർപ്പ് ആയിരുന്നു. സാമുവൽ എന്ന അച്ഛന്റെ വികാരങ്ങളും സങ്കടങ്ങളും കുറേയൊക്കെ  പ്രേക്ഷകനെ നൊമ്പരപ്പെടുത്തി എന്നതിനപ്പുറം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേ ഭാഗത്ത് നിന്നുള്ള വീക്ഷണങ്ങളൊന്നും ആ സിനിമയിലുണ്ടായിരുന്നില്ല. ടി വി ചാനലുകളിൽ വന്നിരുന്ന റിപ്പോർട്ടുകൾ എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തത്തെ ചിത്രീകരിക്കാനും സാധിച്ചിരുന്നില്ല. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടാകട്ടെ അത്രപോലും വരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ ചേർത്തുപിടിച്ച് പ്രേക്ഷകരുടേ അനുഭാവവും അതുമൂലും കിട്ടാവുന്ന സാമ്പത്തിക വിജയവുമായിരിക്കണം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ഉദ്ദേശം

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

അന്നയും റസൂലും - സിനിമാറിവ്യൂ


പ്രമുഖ ഛായാഗ്രാഹകൻ രാജീവ് രവിയുടേ ആദ്യ ചിത്രം ‘അന്നയും റസൂലും’ തീർച്ചയായും ഒരു പ്രണയചിത്രവും അതിലുപരി യഥാർത്ഥ ജീവിതത്തിന്റെ നേർപകർപ്പ് കൂടിയാണെന്ന് പറയാം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ എന്നീ ഭൂമികകളിലെ ജീവിതങ്ങളെ; അവരുടെ പ്രണയം, വിരഹം, വേദന, സന്തോഷം, ജീവിതമാകെത്തന്നെ അവരറിയാതെ ഒപ്പിയെടുത്ത പ്രതീതിയാണ് സിനിമക്ക്. അതിഭാവുകത്വവും ക്ലീഷേ സന്ദർഭ- സംഭാഷണങ്ങളും പാടേ ഒഴിവാക്കാൻ നടത്തിയ ശ്രമവും അഭിനേതാക്കളുടെ തന്മയത്ഥമാർന്ന പ്രകടനവും സാങ്കേതികത്തികവും സമീപകാലത്ത് മലയാളത്തിൽ വന്ന സിനിമകളിൽ നിന്ന് ‘അന്നയും റസൂലിനേയും’ വലിയൊരളവിൽ മാറ്റി നിർത്തുന്നു. സിനിമ വെറും കാഴ്ചകളിൽ നിന്ന് മനസ്സിലേക്ക് പതിക്കുകയും തിയ്യറ്ററ് വിട്ടിറങ്ങിപ്പോരുമ്പോൾ കൂടെപ്പോരുകയും സന്ദർഭങ്ങളും കഥാപാത്രങ്ങളും പിന്നീടും പിന്നീടും നമ്മുടെ മനസ്സിലേക്ക് കയറിവരികയും ചെയ്യുന്നു എന്നതാണ് ‘അന്നയും റസൂലും’ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Wednesday, January 2, 2013

മലയാള സിനിമ-2012-അവലോകനം


2012 ജനുവരി 5നു റിലീസായ “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന സിനിമ മുതൽ ഡിസംബർ 28 നു റിലീസായ “ആകസ്മികം” എന്ന സിനിമ വരെ 2012ൽ മലയാളത്തിൽ മൊത്തം 127 സിനിമകളാണുണ്ടായത്.(ഇതുകൂടാതെ 12 മൊഴിമാറ്റ ചിത്രങ്ങളും)* മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറിൽ‌പ്പരം ചിത്രങ്ങൾ റിലീസായി എന്നത് 2012ന്റെ പ്രധാന സവിശേഷതയാണ്. 2011 ജനുവരിയിൽ റിലീസ് ചെയ്ത “ട്രാഫിക്” എന്ന സിനിമ മലയാളത്തിൽ കൊണ്ടുവന്ന പ്രമേയ-ആഖ്യാന-ആസ്വാദനപരമായ മാറ്റം 2012ലും തുടർന്നു എന്നു മാത്രമല്ല കൂടുതൽ വ്യാപകമായി എന്നുള്ളത് എടുത്തുപറയേണ്ടതാണ്. രണ്ടു സൂപ്പർതാരങ്ങൾക്കും ചില താരങ്ങൾക്കും ചുറ്റിലുമായി വട്ടം കറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമയെ താര രഹിതമാക്കിയതും പ്രമേയത്തിലോ ആഖ്യാനത്തിലോ വ്യത്യസ്ഥതകളുണ്ടെങ്കിൽ അത് ആസ്വദിക്കാൻ പ്രേക്ഷകൻ തയ്യാറായി എന്നതും ട്രാഫിക്കിനും ശേഷവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ 2012ൽ താര രഹിതവും പുതുമകളുമുള്ളതുമായ ഒരുപിടി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുകയും സാമ്പത്തികവിജയങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സൂപ്പർ താര ചിത്രങ്ങൾ പലതും പ്രേക്ഷക നിരാസത്തിനു പാത്രമായി എന്നതും എടുത്തു പറയണം.

അവലോകനം പൂർണ്ണമായി വായിക്കുവാനും മുഴുവൻ ചിത്രങ്ങളുടെ ലിസ്റ്റ് അറിയുവാനും എം3ഡിബിയുടെ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക.