Thursday, August 5, 2010

പെണ്‍പട്ടണം





താന്തോന്നി
കളും
പോക്കിരിരാജമാരുംഅരങ്ങുവാഴുന്നമലയാളസിനിമയെന്ന ചട്ടമ്പി നാട്ടില്‍ '
ഇതാ ഞങ്ങളുടെനായികമാര്‍' എന്ന് സധൈര്യംഉദ്ഘോഷിച്ച് ഒട്ടും പോപ്പുലറോഗ്ലാമറോ ഇല്ലാത്ത നാലുനായികമാരെ മുന്‍ നിര്‍ത്തി ഒരുസിനിമയെടുക്കാന്‍ കാണിച്ചചങ്കൂറ്റത്തിനു കഥാകൃത്ത് രഞ്ജിത്തിനേയും സംവിധായകന്‍വി.എം. വിനുവിനേയും ഒപ്പംനിര്‍മ്മാതാവ് മഹാസുബൈറിനേയും സ്തുതിക്കണം. മാത്രമല്ല, പ്രമുഖതാരങ്ങള്‍ക്കൊപ്പം പ്രധാനവുംഅപ്രധാനവുമായ വേഷങ്ങളില്‍പാലേരി മാണിക്യം എന്ന സിനിമ സംഭാവന ചെയ്ത എണ്ണം പറഞ്ഞപ്രതിഭാശാലികളായനാടകനടന്മാരെ കൂടിഉള്‍പ്പെടുത്തിയപ്പോള്‍ മലയാളസിനിമ പാലേരി മാണിക്യം എന്നസിനിമക്കുശേഷം തികച്ചും ഒരുഫ്രഷ്നെസ്സ് അനുഭവപ്പെടുത്തി.


സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്ന നാലു സ്ത്രീകള്‍. കുടുംബശ്രീ പ്രവര്‍ത്തകരായ അവര്‍ കോഴിക്കോട് നഗരത്തിന്റെ മാലിന്യം തുടച്ചു നീക്കുന്നവരാണ്. നാലുപേര്‍ക്കും അവരവരുടേതായ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളുമുണ്ട്. എങ്കിലും എല്ലാ കണ്ണീരും പങ്കുവെച്ച് നല്ലൊരു സുഹൃദ് സംഘമായി ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ പരസ്പരം സഹായിച്ചും ജീവിച്ചു പോകുന്നു. അതിനിടയിലാണ് യാദൃശ്ചികമായി ചവറുകൂനയില്‍ നിന്ന് അവര്‍ക്ക് സ്വപ്നം കാണുന്നതിനപ്പുറമുള്ളൊരു പണക്കെട്ട് ലഭിക്കുന്നത്, കണ്ണീരും വിഷമങ്ങളും പങ്കുവെച്ചിടത്ത് പണം വന്നപ്പോള്‍ പരാതികളും പരിഭവങ്ങളുമാകുന്നു. അത് സൃഷ്ടിക്കുന്ന നിയമപരവും വ്യക്തിപരവുമായ നൂലാമാലകള്‍. അതിനിടയില്‍ കൈവിട്ടുപോകുമോയെന്ന മുള്‍മുനയില്‍ സ്വജീവതവും. പ്രേക്ഷകന്‍ പ്രവചിക്കുന്നതിനുമപ്പുറത്തേക്ക് കഥയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നു.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ഭരതന്റേയും പത്മരാജന്റേയും കെജി ജോര്‍ജ്ജിന്റേയുമൊക്കെ സുവര്‍ണ്ണകാലത്ത് റിയലിസ്റ്റിക്കായ കേരളീയ ജീവിതങ്ങളെ തിരശ്ശീലയില്‍ വരച്ചു കാണിച്ചിരുന്നു. പത്മരാജന്റെകള്ളന്‍ പവിത്രന്‍എന്ന സിനിമ (പവിത്രനായ കള്ളന്‍! എത്ര ദാര്‍ശനികമായ പേര്) തുടങ്ങുന്നത് ഒരു ലക്ഷം വീട് കോളനിയുടെ ദൃശ്യത്തില്‍ നിന്നാണ്. പിന്നീട് വള്ളുവനാടന്‍ ജീവിതവും കോവിലകവും മലയാള സിനിമയില്‍ ചേക്കേറിയപ്പോള്‍ ലക്ഷംവീട് കോളനിയോ അതിലധിവസിക്കുന്ന ജനതയോ ഒന്നും മലയാള സിനിമക്ക് വിഷയങ്ങളല്ലാതായി. കൊച്ചി കേന്ദ്രീകൃതമാകുന്ന സിനിമകളില്‍ ക്വൊട്ടേഷന്‍ ടീമിന്റെ വാസസ്ഥലം കാണിക്കാന്‍ മാത്രം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചില തെരുവുകള്‍ ചിത്രീകരിക്കപ്പെട്ടു. തികച്ചും ഗ്ലാമറസ്സായ സമീപ കാല മലയാള സിനിമയിലേക്കാണ് മലപോലുള്ള ഒരു മാലിന്യക്കൂമ്പാരത്തിന്റെ വിദൂര ദൃശ്യവുമായിപെണ്‍പട്ടണംതുടങ്ങുന്നത്. ഡീ ഗ്രാമറൈസ്ഡ് ആയ കഥാപാത്രങ്ങള്‍ അവരുടെ ഭൂമികകള്‍. തികച്ചും മലയാളത്തില്‍ ലക്ഷണയുക്തമായ ഒരു നവതരംഗത്തിന്റെ തറക്കല്ലിടല്‍ സിനിമ പകര്‍ന്നു തരുമായിരുന്നു. പക്ഷെ..........

ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഒട്ടും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രേവതി, കെപി എസി, ശ്വേത, വിഷ്ണുപ്രിയ. എങ്കിലും സൂക്ഷഭാവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും നാലു നായികമാരില്‍ ഒരുപാട് സൃഷ്ടിച്ചെടുക്കാമായിരുന്നെങ്കിലും അത്തരം ഒരു അവസരത്തിനു തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചില്ല. ലാല്‍ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും വളരെ നാള്‍ക്കുശേഷം ലാല്‍ ചെയ്തൊരു നല്ല കഥാപാത്രമാണ്. നെടുമുടിയുടെ ഉണ്ണിത്താന്‍ മുതലാളിയും മികച്ചതു തന്നെ. എടുത്ത് പറയേണ്ടുന്ന മറ്റൊരു കാര്യം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നു വിളീക്കാവുന്ന പലരുടേയും പ്രകടനമാണ്, സ്ഥലം എം എല്‍ , കോണ്‍സ്റ്റബിള്‍, വാഹനകച്ചവടവും മോഷണവും ചെയ്യുന്ന ചെറുപ്പക്കാരന്‍, കെ പി എസി ലളിതയുടെ മകന്‍ ആയി വരുന്ന കഥാപാത്രം, ഡോക്ടര്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്ക് പാലേരി മാണിക്യം എന്ന സിനിമയിലൂടെ രംഗത്ത് വന്ന നാടക നടന്മാര്‍ അപാരമായ അഭിനയസിദ്ധി കാണിച്ചിരിക്കുന്നു. ഇത്തരം വേഷങ്ങളില്‍ കണ്ടു മടുത്ത സ്ഥിരം നടന്മാരെ ഉപയോഗിക്കാതിരുന്നതിനു ഇതിന്റെ അണിയറശില്പികള്‍ക്ക് അഭിനന്ദനം കൊടൂക്കണം, ജീവിതത്തില്‍ നിന്നിറങ്ങി വന്നെന്ന പോലെ കഥാപാത്രങ്ങളെ പൂര്‍ണ്ണമാക്കിയ നടന്മാരെ വേണ്ടവിധം ഉപയോഗിച്ചാല്‍ മലയാള സിനിമക്ക് നല്ലൊരു മുതല്‍ക്കൂട്ടാകും എന്നതില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.

മലയാളത്തില്‍സമീപകാലത്തിറങ്ങിയിനിമകളില്‍ നിന്നും തികച്ചുംവ്യത്യസ്ഥമായ കഥയുംകഥാപാത്രങ്ങളുംപശ്ചാത്തലങ്ങളും, സ്ഥിരംചേരുവകളില്‍ നിന്നുള്ളബോധപൂര്‍വ്വമായ മാറ്റവും, മൂന്നാനിര അഭിനേതാക്കളുടെറിയലിസ്റ്റിക്ക് ആയപെര്‍ഫോര്‍മന്‍സ് എന്നിട്ടുംപെണ്‍പട്ടണംഎന്ന സിനിമപ്രേക്ഷകനുഅനുഭവവേദ്യമായില്ലെങ്കില്‍അതിന്റെ ഉത്തരവാദിത്വംതിരക്കഥകൃത്ത് ടി. എംറസാക്കിനും സംവിധായകന്‍വി.എം. വിനുവിനുമാണ്. മനോഹരമായി ഡെവലപ്പ്ചെയ്തെടുക്കാന്‍ പറ്റാവുന്ന കഥയുംകഥാസന്ദര്‍ഭങ്ങളുംഉണ്ടായിട്ടുപോലും അതിനെപലപ്പോഴും ലോജിക്കില്ലായ്മയിലുംഅവിശ്വസനീയതയിലും കൊണ്ടുതളച്ചിട്ടതില്‍ നിന്ന് ഒരിക്കലുംതിരക്കഥാകൃത്തിനുഒഴിഞ്ഞുമാറാനാവില്ല. അതുപോലെ നല്ലൊരു കഥയെതികച്ചും പുതുമയോടെയോവൈകാരികതയോടെയോ ഒരുസ്റ്റെപ്പ് മുകളിലേക്ക് ഉയര്‍ത്താന്‍കഴിയാതിരുന്ന സംവിധായകന്‍വി എം വിനുവും തികച്ചുംമാപ്പര്‍ഹിക്കുന്നില്ല

വിഷ്ണുപ്രിയയും കൈലേഷുംതമ്മിലെ പ്രണയ ഗാന രംഗം, ജയിലിലെ സംഘട്ടനം, തുടക്കംമുതല്‍ അവസാനം വരെഅരോചകമാകുന്ന പശ്ചാത്തലസംഗീതം, ഓര്‍മ്മയില്‍ ഒരിക്കലുംവരാനാകാത്ത ഗാനങ്ങള്‍, ആവശ്യമില്ലാതെ ഏച്ചുകെട്ടിയഇഫക്റ്റ്സ് ഇതൊക്കെ തന്നെഒഴിവാക്കിയിരുന്നെങ്കില്‍ സിനിമ നല്ലൊരുനിലവാരത്തിലേക്ക്വരുമായിരുന്നു. ‘പെണ്‍പട്ടണമെന്ന നല്ലസിനിമയെ മോശമാക്കിയതിനു തിരക്കഥാകൃത്തിനും സംവിധായകനുമൊപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍കൂടിയുണ്ട്.

വാല്‍ക്കഷ്ണം : പെണ്‍പട്ടണത്തിന്റെ ഷൂട്ടുനടക്കുന്ന സമയത്ത് കോഴിക്കോട് ചെന്ന് ഷൂട്ടു കാണാന്‍ആഗ്രഹിക്കുകയും പെണ്‍പട്ടണത്തില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരന്റെ മൊബൈലി ല്‍വിളിക്കുകയും ചെയ്തു. അവന്റെ മറുപടിഇന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല റസാക്കിന്റെറൂമില്‍ അസിസ്റ്റന്റ് കാത്തിരിക്കുകയാണ്എന്ന്. സീനുകള്‍ എഴുതാത്ത കാരണംഒന്നര ദിവസം ഷൂട്ടു മുടങ്ങി എന്നാണ് അറിഞ്ഞത്. മലയാളസിനിമ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും സിനിമയോടുള്ള ഇവരുടെയൊക്കെ സമീപനംഇതില്‍ നിന്നും വ്യക്തമാണല്ലോ