Tuesday, August 21, 2012

താപ്പാന - സിനിമാ റിവ്യൂ

‘മാസ്റ്റേഴ്സ്‘ എന്ന പോലീസ് ആക്ഷൻ ചിത്രത്തിനു ശേഷം ജോണി ആന്റണിയുടെ പുതിയ മമ്മൂട്ടി സിനിമ “താപ്പാന” തന്റെ സ്ഥിരം ശൈലിയിലുള്ള കോമഡി ആക്ഷൻ ചിത്രമാണ്. കുറഞ്ഞ പക്ഷം മമ്മൂട്ടിയുടേ ആരാധകരേയും സിനിമയെ ഒരു എന്റർടെയ്നർ ആയി കാണുന്ന കുറേയേറേ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധമാണ് താപ്പാനയും നായകൻ സാംസനും.




കോട്ടയം കുഞ്ഞച്ചന്റെ മക്കളും പേരമക്കളുമായ ‘മറവത്തൂർ‘ ചാണ്ടി, ഫാന്റം പൈലി, മായാവി, തൊപ്രാംകുടി മൈക്ക് അങ്ങിനെ മമ്മൂട്ടി കെട്ടിയാടിയ നിരവധി വേഷങ്ങളുടെ കൂട്ടിക്കുഴച്ച രൂപമോ തുടർച്ചയോ ആണ് താപ്പാനയിലെ സാംസൺ. പ്രാദേശിക ഭാഷ സംസാരിക്കുന്ന നായകനിൽ നിന്ന് മാറി ഇതിൽ ഇടക്ക് (മാത്രം) കൊഞ്ഞപ്പോടെ സംഭാഷണം പറയുന്ന നായകൻ, ഗ്രാമീണനും വിഭ്യാഭ്യാസമില്ലാത്തവനെങ്കിലും ഒടുക്കത്തെ കുശാഗ്ര ബുദ്ധിയും മെയ് കരുത്തും, സഹാനുഭൂതിയും. ‘മായാവി’ സിനിമയിലെ കഥാസന്ദർഭം പോലെ, അപരിചിതമായൊരു ഗ്രാമത്തിലെത്തുകയും നായികയുടെ സംരക്ഷകനാകുകയും അവളെ മൌനമായി പ്രണയിക്കുകയുമൊക്കെ ചെയ്യുന്നു. നായികക്കും നന്മ നിറഞ്ഞ നാട്ടുകാർക്കും വേണ്ടി ഗ്രാമത്തിലെ വില്ലന്മാരെ അടിച്ചു നിലം പരിശാക്കുന്നു.

റിവ്യൂ പൂർണ്ണമായും വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 

Wednesday, August 8, 2012

ലാസ്റ്റ് ബെഞ്ച് - സിനിമാ റിവ്യൂ


മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിലെ പത്താം ക്ലാസ്സിൽ ലാസ്റ്റ് ബെഞ്ചിൽ ഒരുമിച്ചിരുന്നു ഉഴപ്പിയ നാലു കൂട്ടുകാരുടെ ആത്മാർത്ഥ സൌഹൃദത്തിന്റേയും വർഷങ്ങൾക്കുശേഷം അതിലൊരുവന്റെ വിവാഹത്തിനു പുനസമാഗമിക്കുന്നതിന്റേയും കഥയാണ് നവാഗതനായ ജിജു അശോകന്റെ പ്രഥമ ചിത്രമായ “ലാസ്റ്റ് ബെഞ്ച്”

തൊരു മലയാളിയുടേയും ഗൃഹാതുരമായ സ്ക്കൂൾ കാലഘട്ടവും കുസൃതികളും വർത്തമാന ജീവിതത്തിൽ നിന്ന് ഓർത്തെടുക്കുന്ന പ്രിയവിഷയം തന്നെയാണ് ജിജു അശോകന്റെ പ്രഥമ സൃഷ്ടിക്കുള്ളതെങ്കിലും പുതുസംവിധായകന്റെ വൈദഗ്ദ്യക്കുറവും പലപ്പോഴുമുള്ള അതിനാടകീയതയും  ചിത്രത്തിന്റെ ആസ്വാദനത്തിനു രസം കുറക്കുന്നു. തമിഴിലെ ചില പുതുസിനിമകളുടെ പ്രചോദനമാകാം സംവിധായകൻ തന്റെ തിരക്കഥക്കും പ്രമേയമായത്. പഴയ കാലഘട്ടത്തിലെ സ്ക്കൂൾ പരിസരവും ഗ്രാമീണാന്തരീക്ഷവുമൊക്കെ ഇത്തരം പ്രമേയമായ പല തമിഴ് സിനിമകളുടെ ഓർമ്മകളുണർത്തുമെങ്കിലും (അതിന്റെ കോപ്പി എന്നല്ല) അത്തരം തമിഴ് ചിത്രങ്ങളുടെ ശക്തിയോ അവതരണ രീതിയോ അവലംബിക്കാനായില്ല. ഇടക്ക് ‘ക്ലാസ്മേറ്റ്സ്, മാണിക്യക്കല്ല്‘ എന്നീ സിനിമകളേയും ലാസ്റ്റ് ബെഞ്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ചില പ്രമുഖ അഭിനേതാക്കളുടെ മോശം പ്രകടനവും ഗാനചിത്രീകരണത്തിലെ സാങ്കേതിക പ്രശ്നവും ഔട്ട് ഡോർ സീനുകളിലെ വെളിച്ചവിന്യാസ കുഴപ്പവും സർവ്വോപരി അവതരണത്തിലെ പാളിച്ചകളും ചിത്രത്തെ നല്ലൊരു എന്റർടെയ്നർ ആക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു.

റിവ്യൂ മുഴുവനായി വായിക്കുവാനും സിനിമയുടെ വിശദ വിവരങ്ങളും കഥാസാരവും  വായിക്കുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Saturday, August 4, 2012

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് - സിനിമാ റിവ്യൂ


ഓൺലൈൻ മാധ്യമത്തിലൂടേയും ചാനലിലൂടേയുമൊക്കെ ഏറെ പരിഹാസങ്ങളും ശകാരങ്ങളും കേട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആദ്യ സിനിമയുടെ ഗാനങ്ങൾ റിലീസിനു മുൻപേ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ അദ്ദേഹം കേട്ട തെറിവിളികൾക്കു കണക്കില്ല. സൃഷ്ടിയുടെ നിലവാരത്തെക്കുറിച്ച് മാത്രമായിരുന്നില്ല, പകരം സന്തോഷ് പണ്ഡിറ്റിന്റെ വേഷത്തിനും രൂപത്തിനും നിറത്തിനും വസ്ത്രധാരണത്തിനുമൊക്കെയായിരുന്നു ആളുകൾ അയാളെ തെറിവിളിച്ചത്. പക്ഷെ എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ‘കൃഷ്ണനും രാധയും’ എന്ന അമേച്ചർ സൃഷ്ടി കേരളത്തിലെ മൂന്നു തിയ്യറ്ററുകൾ വാടകക്കെടുത്ത് പ്രദർശിപ്പിച്ച് അത്ഭുതകരമായ വാണിജ്യ വിജയം കൊയ്തുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് അതിനു മറുപടി പറഞ്ഞത്. കൃഷ്ണനും രാധയും എന്ന സിനിമയുടെ വിജയം മലയാള സിനിമാപ്രവർത്തകരേയും ചാനലുകളേയും ഒപ്പം എല്ലാ പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നത് സത്യം. ആദ്യ ചിത്രം മൂന്നു തിയ്യറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ രണ്ടാമത്തെ ചിത്രം ഇരുപതിലേറെ തിയ്യറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമാ വിജയം ഒരു താൽക്കാലിക പ്രതിഭാസമായിരുന്നു എന്ന വിലയിരുത്തൽ രണ്ടാമത്തെ സിനിമ തെളിയിക്കുന്നു. ഒരു ചക്കയിട്ടപ്പോൾ മുയൽ ചത്തെന്നു കരുതി പിന്നീട് വീഴുന്ന ഓരോ ചക്കക്കും വേണ്ടി ചാവാൻ  താഴെ മുയൽ ഉണ്ടാവണമെന്നില്ലല്ലോ. പണ്ഡിറ്റിന്റെ പുതിയ സിനിമ “സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്” അതിന്റെ സൂചനയാണ്. ആദ്യസിനിമയ്ക്കുണ്ടായ ജനപ്രവാഹവും തള്ളിക്കയറ്റവും രണ്ടാമത്തെ ചിത്രത്തിനില്ല. ആദ്യ ആഴ്ചയിൽ ഹോൾഡ് ഓവറാകുന്ന ഏതൊരു സിനിമയ്ക്കും കിട്ടുന്ന പ്രേക്ഷകർ മാത്രമേ 'സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റി'നുള്ളു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും സിനിമയുടെ കഥാസാരം മറ്റു വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക