Wednesday, March 6, 2013

ഷട്ടർ-സിനിമാറിവ്യൂ


ലളിതമായൊരു ആഖ്യാനപരിസരത്തിൽ ഒട്ടും ലളിതമല്ലാത്തതും പുതുമയുള്ളതുമായൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നതാണ് ഷട്ടറിന്റെ പ്രത്യേകത. അതി നാടകീയമായ രംഗങ്ങളും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കടന്നു വരാതെ (അസഭ്യം പറയാവുന്ന സന്ദർഭങ്ങളുണ്ടാക്കാൻ സാദ്ധ്യത വേണ്ടുവോളമുണ്ടായിട്ടും അതിനു ശ്രമിച്ചില്ല എന്നത് എടുത്തുപറയണം) വിഷയത്തിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടും പ്രേക്ഷകനെ കൂടെക്കൂട്ടിക്കൊണ്ടും ഒതുക്കത്തോടെ പറയുവാൻ ജോയ് മാത്യ എന്ന കന്നിസംവിധായകനായി.

ഗൾഫ് മലയാളിയായ റഷീദിന്റെ വീടിനു സമീപത്തെ റഷീദിന്റെ തന്നെ കടമുറികെട്ടിടത്തിലൊന്ന് പ്രവർത്തിക്കുന്നില്ല. റഷീദും കൂട്ടുകാരും രാത്രിയിൽ ഒത്തുചേരുന്നതും മദ്യപിക്കുന്നതും അതിനുള്ളിലാണ്. മകളുടെ വിവാഹാവശ്യത്തിനു വന്ന റഷീദും തന്റെ സുഹൃത്തുക്കളും കൂടി ഒരുദിവസം രാത്രിയിൽ അവിടെ കൂടുന്നു. റഷീദിനു മദ്യം എത്തിച്ചു കൊടുക്കുന്നത് ഓട്ടോഡ്രൈവറായ സുരയാണ്. സുരയാകട്ടെ രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ഒരു സിനിമാ സംവിധായകൻ മറന്നു വെച്ച ബാഗുമായാണ് ആ രാത്രിയിലെത്തിയത്. മദ്യപാനത്തിനു ശേഷം ബസ്റ്റ് സ്റ്റോപ്പിൽ നിന്ന് ഒരു പെണ്ണിനെ (ലൈംഗിക തൊഴിലാളിയെ) സുര റഷീദിനുവേണ്ടി കൊണ്ടുവരുന്നു. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങളാൽ റഷീദും പെണ്ണും കടമുറിക്കുള്ളിൽ കുടുങ്ങുകയും...
റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദവിവരങ്ങൾക്കും എം3ഡിബിയുടെ ഈ ലിങ്ക് സന്ദർശിക്കുക.

No comments: