Thursday, August 5, 2010

പെണ്‍പട്ടണം





താന്തോന്നി
കളും
പോക്കിരിരാജമാരുംഅരങ്ങുവാഴുന്നമലയാളസിനിമയെന്ന ചട്ടമ്പി നാട്ടില്‍ '
ഇതാ ഞങ്ങളുടെനായികമാര്‍' എന്ന് സധൈര്യംഉദ്ഘോഷിച്ച് ഒട്ടും പോപ്പുലറോഗ്ലാമറോ ഇല്ലാത്ത നാലുനായികമാരെ മുന്‍ നിര്‍ത്തി ഒരുസിനിമയെടുക്കാന്‍ കാണിച്ചചങ്കൂറ്റത്തിനു കഥാകൃത്ത് രഞ്ജിത്തിനേയും സംവിധായകന്‍വി.എം. വിനുവിനേയും ഒപ്പംനിര്‍മ്മാതാവ് മഹാസുബൈറിനേയും സ്തുതിക്കണം. മാത്രമല്ല, പ്രമുഖതാരങ്ങള്‍ക്കൊപ്പം പ്രധാനവുംഅപ്രധാനവുമായ വേഷങ്ങളില്‍പാലേരി മാണിക്യം എന്ന സിനിമ സംഭാവന ചെയ്ത എണ്ണം പറഞ്ഞപ്രതിഭാശാലികളായനാടകനടന്മാരെ കൂടിഉള്‍പ്പെടുത്തിയപ്പോള്‍ മലയാളസിനിമ പാലേരി മാണിക്യം എന്നസിനിമക്കുശേഷം തികച്ചും ഒരുഫ്രഷ്നെസ്സ് അനുഭവപ്പെടുത്തി.


സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്ന നാലു സ്ത്രീകള്‍. കുടുംബശ്രീ പ്രവര്‍ത്തകരായ അവര്‍ കോഴിക്കോട് നഗരത്തിന്റെ മാലിന്യം തുടച്ചു നീക്കുന്നവരാണ്. നാലുപേര്‍ക്കും അവരവരുടേതായ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളുമുണ്ട്. എങ്കിലും എല്ലാ കണ്ണീരും പങ്കുവെച്ച് നല്ലൊരു സുഹൃദ് സംഘമായി ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ പരസ്പരം സഹായിച്ചും ജീവിച്ചു പോകുന്നു. അതിനിടയിലാണ് യാദൃശ്ചികമായി ചവറുകൂനയില്‍ നിന്ന് അവര്‍ക്ക് സ്വപ്നം കാണുന്നതിനപ്പുറമുള്ളൊരു പണക്കെട്ട് ലഭിക്കുന്നത്, കണ്ണീരും വിഷമങ്ങളും പങ്കുവെച്ചിടത്ത് പണം വന്നപ്പോള്‍ പരാതികളും പരിഭവങ്ങളുമാകുന്നു. അത് സൃഷ്ടിക്കുന്ന നിയമപരവും വ്യക്തിപരവുമായ നൂലാമാലകള്‍. അതിനിടയില്‍ കൈവിട്ടുപോകുമോയെന്ന മുള്‍മുനയില്‍ സ്വജീവതവും. പ്രേക്ഷകന്‍ പ്രവചിക്കുന്നതിനുമപ്പുറത്തേക്ക് കഥയും കഥാപാത്രങ്ങളും സഞ്ചരിക്കുന്നു.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം ഭരതന്റേയും പത്മരാജന്റേയും കെജി ജോര്‍ജ്ജിന്റേയുമൊക്കെ സുവര്‍ണ്ണകാലത്ത് റിയലിസ്റ്റിക്കായ കേരളീയ ജീവിതങ്ങളെ തിരശ്ശീലയില്‍ വരച്ചു കാണിച്ചിരുന്നു. പത്മരാജന്റെകള്ളന്‍ പവിത്രന്‍എന്ന സിനിമ (പവിത്രനായ കള്ളന്‍! എത്ര ദാര്‍ശനികമായ പേര്) തുടങ്ങുന്നത് ഒരു ലക്ഷം വീട് കോളനിയുടെ ദൃശ്യത്തില്‍ നിന്നാണ്. പിന്നീട് വള്ളുവനാടന്‍ ജീവിതവും കോവിലകവും മലയാള സിനിമയില്‍ ചേക്കേറിയപ്പോള്‍ ലക്ഷംവീട് കോളനിയോ അതിലധിവസിക്കുന്ന ജനതയോ ഒന്നും മലയാള സിനിമക്ക് വിഷയങ്ങളല്ലാതായി. കൊച്ചി കേന്ദ്രീകൃതമാകുന്ന സിനിമകളില്‍ ക്വൊട്ടേഷന്‍ ടീമിന്റെ വാസസ്ഥലം കാണിക്കാന്‍ മാത്രം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചില തെരുവുകള്‍ ചിത്രീകരിക്കപ്പെട്ടു. തികച്ചും ഗ്ലാമറസ്സായ സമീപ കാല മലയാള സിനിമയിലേക്കാണ് മലപോലുള്ള ഒരു മാലിന്യക്കൂമ്പാരത്തിന്റെ വിദൂര ദൃശ്യവുമായിപെണ്‍പട്ടണംതുടങ്ങുന്നത്. ഡീ ഗ്രാമറൈസ്ഡ് ആയ കഥാപാത്രങ്ങള്‍ അവരുടെ ഭൂമികകള്‍. തികച്ചും മലയാളത്തില്‍ ലക്ഷണയുക്തമായ ഒരു നവതരംഗത്തിന്റെ തറക്കല്ലിടല്‍ സിനിമ പകര്‍ന്നു തരുമായിരുന്നു. പക്ഷെ..........

ചിത്രത്തിലെ അഭിനേതാക്കളെല്ലാം ഒട്ടും മോശമാകാതെ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രേവതി, കെപി എസി, ശ്വേത, വിഷ്ണുപ്രിയ. എങ്കിലും സൂക്ഷഭാവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും നാലു നായികമാരില്‍ ഒരുപാട് സൃഷ്ടിച്ചെടുക്കാമായിരുന്നെങ്കിലും അത്തരം ഒരു അവസരത്തിനു തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചില്ല. ലാല്‍ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും വളരെ നാള്‍ക്കുശേഷം ലാല്‍ ചെയ്തൊരു നല്ല കഥാപാത്രമാണ്. നെടുമുടിയുടെ ഉണ്ണിത്താന്‍ മുതലാളിയും മികച്ചതു തന്നെ. എടുത്ത് പറയേണ്ടുന്ന മറ്റൊരു കാര്യം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നു വിളീക്കാവുന്ന പലരുടേയും പ്രകടനമാണ്, സ്ഥലം എം എല്‍ , കോണ്‍സ്റ്റബിള്‍, വാഹനകച്ചവടവും മോഷണവും ചെയ്യുന്ന ചെറുപ്പക്കാരന്‍, കെ പി എസി ലളിതയുടെ മകന്‍ ആയി വരുന്ന കഥാപാത്രം, ഡോക്ടര്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്ക് പാലേരി മാണിക്യം എന്ന സിനിമയിലൂടെ രംഗത്ത് വന്ന നാടക നടന്മാര്‍ അപാരമായ അഭിനയസിദ്ധി കാണിച്ചിരിക്കുന്നു. ഇത്തരം വേഷങ്ങളില്‍ കണ്ടു മടുത്ത സ്ഥിരം നടന്മാരെ ഉപയോഗിക്കാതിരുന്നതിനു ഇതിന്റെ അണിയറശില്പികള്‍ക്ക് അഭിനന്ദനം കൊടൂക്കണം, ജീവിതത്തില്‍ നിന്നിറങ്ങി വന്നെന്ന പോലെ കഥാപാത്രങ്ങളെ പൂര്‍ണ്ണമാക്കിയ നടന്മാരെ വേണ്ടവിധം ഉപയോഗിച്ചാല്‍ മലയാള സിനിമക്ക് നല്ലൊരു മുതല്‍ക്കൂട്ടാകും എന്നതില്‍ ഒട്ടും സംശയിക്കേണ്ട കാര്യമില്ല.

മലയാളത്തില്‍സമീപകാലത്തിറങ്ങിയിനിമകളില്‍ നിന്നും തികച്ചുംവ്യത്യസ്ഥമായ കഥയുംകഥാപാത്രങ്ങളുംപശ്ചാത്തലങ്ങളും, സ്ഥിരംചേരുവകളില്‍ നിന്നുള്ളബോധപൂര്‍വ്വമായ മാറ്റവും, മൂന്നാനിര അഭിനേതാക്കളുടെറിയലിസ്റ്റിക്ക് ആയപെര്‍ഫോര്‍മന്‍സ് എന്നിട്ടുംപെണ്‍പട്ടണംഎന്ന സിനിമപ്രേക്ഷകനുഅനുഭവവേദ്യമായില്ലെങ്കില്‍അതിന്റെ ഉത്തരവാദിത്വംതിരക്കഥകൃത്ത് ടി. എംറസാക്കിനും സംവിധായകന്‍വി.എം. വിനുവിനുമാണ്. മനോഹരമായി ഡെവലപ്പ്ചെയ്തെടുക്കാന്‍ പറ്റാവുന്ന കഥയുംകഥാസന്ദര്‍ഭങ്ങളുംഉണ്ടായിട്ടുപോലും അതിനെപലപ്പോഴും ലോജിക്കില്ലായ്മയിലുംഅവിശ്വസനീയതയിലും കൊണ്ടുതളച്ചിട്ടതില്‍ നിന്ന് ഒരിക്കലുംതിരക്കഥാകൃത്തിനുഒഴിഞ്ഞുമാറാനാവില്ല. അതുപോലെ നല്ലൊരു കഥയെതികച്ചും പുതുമയോടെയോവൈകാരികതയോടെയോ ഒരുസ്റ്റെപ്പ് മുകളിലേക്ക് ഉയര്‍ത്താന്‍കഴിയാതിരുന്ന സംവിധായകന്‍വി എം വിനുവും തികച്ചുംമാപ്പര്‍ഹിക്കുന്നില്ല

വിഷ്ണുപ്രിയയും കൈലേഷുംതമ്മിലെ പ്രണയ ഗാന രംഗം, ജയിലിലെ സംഘട്ടനം, തുടക്കംമുതല്‍ അവസാനം വരെഅരോചകമാകുന്ന പശ്ചാത്തലസംഗീതം, ഓര്‍മ്മയില്‍ ഒരിക്കലുംവരാനാകാത്ത ഗാനങ്ങള്‍, ആവശ്യമില്ലാതെ ഏച്ചുകെട്ടിയഇഫക്റ്റ്സ് ഇതൊക്കെ തന്നെഒഴിവാക്കിയിരുന്നെങ്കില്‍ സിനിമ നല്ലൊരുനിലവാരത്തിലേക്ക്വരുമായിരുന്നു. ‘പെണ്‍പട്ടണമെന്ന നല്ലസിനിമയെ മോശമാക്കിയതിനു തിരക്കഥാകൃത്തിനും സംവിധായകനുമൊപ്പം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍കൂടിയുണ്ട്.

വാല്‍ക്കഷ്ണം : പെണ്‍പട്ടണത്തിന്റെ ഷൂട്ടുനടക്കുന്ന സമയത്ത് കോഴിക്കോട് ചെന്ന് ഷൂട്ടു കാണാന്‍ആഗ്രഹിക്കുകയും പെണ്‍പട്ടണത്തില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരന്റെ മൊബൈലി ല്‍വിളിക്കുകയും ചെയ്തു. അവന്റെ മറുപടിഇന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല റസാക്കിന്റെറൂമില്‍ അസിസ്റ്റന്റ് കാത്തിരിക്കുകയാണ്എന്ന്. സീനുകള്‍ എഴുതാത്ത കാരണംഒന്നര ദിവസം ഷൂട്ടു മുടങ്ങി എന്നാണ് അറിഞ്ഞത്. മലയാളസിനിമ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും സിനിമയോടുള്ള ഇവരുടെയൊക്കെ സമീപനംഇതില്‍ നിന്നും വ്യക്തമാണല്ലോ

15 comments:

NANZ said...

പെണ്‍പട്ടണത്തിന്റെ ഷൂട്ടുനടക്കുന്ന സമയത്ത് കോഴിക്കോട് ചെന്ന് ഷൂട്ടു കാണാന്‍ആഗ്രഹിക്കുകയും പെണ്‍പട്ടണത്തില്‍ ജോലിചെയ്തിരുന്ന കൂട്ടുകാരന്റെ മൊബൈലി ല്‍വിളിക്കുകയും ചെയ്തു. അവന്റെ മറുപടി “ ഇന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്, ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല റസാക്കിന്റെറൂമില്‍ അസിസ്റ്റന്റ് കാത്തിരിക്കുകയാണ്” എന്ന്.

Haree said...

ഹ ഹ ഹ... സീനുകള്‍ എഴുതിക്കിട്ടാത്തതിനാല്‍ ഷൂട്ടിംഗ് മുടങ്ങിയെന്ന്. ആദ്യം പറഞ്ഞ ആരെ സ്തുതിച്ചില്ലെങ്കിലും, ഇതൊക്കെ സഹിച്ചൊരു പടം പിടിച്ചതിന്‌ നിര്‍മ്മാതാവ് മഹാസുബൈറിനെ സ്തുതിക്കണം.
--

NANZ said...

ഹരീ
കമന്റിനു നന്ദി.
ഞാന്‍ പറഞ്ഞതു സത്യം തന്നെയാണ്, ഒരു ചെറിയ ബഡ്ജറ്റില്‍ ഒതുങ്ങുന്ന ഒരു സിനിമയായിരുന്നു തുടക്കത്തില്‍ ലക്ഷ്യം. (എല്ലാമടക്കം ഒന്നേകാലേ വന്നുള്ളു എന്നു കേള്‍ക്കുന്നു) അതിനു തക്ക ഒരു സബ്ജക്റ്റായിരുന്നു രഞ്ജിത്തിന്റേത്. ഒരു ബേസിക് ത്രെഡ്/കഥ അതുമാത്രമായിരുന്നു രഞ്ജിത്തിന്റെ സംഭാവന. ബാക്കിയെല്ലാം റസാക്കും വി. എം വിനുവും ചേര്‍ന്നുണ്ടാക്കിയത്. ഇത്ര നല്ലൊരു കഥ കിട്ടിയിട്ടും താനൊരു ആവറേജ് സംവിധായകന്‍ പോലുമല്ല എന്നു വി എം വിനു തെളിയിച്ചു. റസാക്ക് ഒരുക്കിയിരിക്കുന്ന സംഭാഷണങ്ങള്‍ പോലും പലയിടത്തും ആ കഥാപാത്രങ്ങള്‍ക്കു ഇണങ്ങുന്നതല്ല “ അയാളെന്റെ ശരീരത്തിനു വില പറഞ്ഞു, അയാളുടെ കിടപ്പറയിലേക്ക് ക്ഷണിച്ചു” എന്നൊക്കെ തികച്ചും സാധാരണക്കാരിയായ ഒരു കഥാപാത്രത്തെക്കൊണ്ട് പറയിച്ചതൊക്കെ കുറച്ചധികമായി. കാമറ കൈകാര്യം ചെയ്ത സജ്ജീവ് ശങ്കറും കാ‍ര്യമായെന്നല്ല ഒന്നും തന്നെ സംഭാവന ചെയ്തിട്ടില്ല.

shaji.k said...

തരക്കേടില്ല എന്നാണു എല്ലാവരും പറയുന്നത്,കാണണം:)))

ജീവി കരിവെള്ളൂർ said...

വി എം വിനു ഇനിയും ഒരു നല്ലസംവിധായകനായി ഉയര്‍ന്നില്ല എന്നത് ഖേദകരം തന്നെ.കഴിഞ്ഞ സിനിമകളും ഒരുവിധം നല്ല ത്രെഡുകളെ എങ്ങനെ നശിപ്പിക്കാം എന്നതിന് ഉദാഹരണങ്ങളായിരുന്നല്ലോ.

വിനയന്‍ said...

സിനിമ കണ്ടില്ല...എങ്കിലും ചിലത് പറയട്ടെ.
>>ഡീ ഗ്രാമറൈസ്ഡ് ആയ കഥാപാത്രങ്ങള്‍<<..
മാലിന്യം വാരുന്നവര്‍ എന്ന രീതിയില്‍ അല്ലെ നാന്‍സ് അങ്ങനെ പരാമര്‍ശിച്ചത്. പക്ഷെ അവര്‍ക്ക് കൊടുത്ത മേക്കപ്പും മറ്റും വളരെ ബോറായി തോന്നി ട്രെയിലര്‍ കണ്ടപ്പോള്‍... അവര്‍ ധരിക്കുന്ന വസ്ത്രങ്ങളിലോ ഉപയോഗിക്കുന്ന ഗ്ലൌസിലോ ഒന്നും കറ പുരളുന്നതായി തോന്നിയില്ല...ഇനി സിനിമയില്‍ അങ്ങനെ ഉണ്ടോ?... കോഴിക്കോട്‌ മാലിന്യം വാരുന്നവരൊന്നും സിനിമയില്‍ കാണുന്ന പോലെ ചളി പുരളാത്ത ഡ്രസ്സും മറ്റും ഇട്ടു നടക്കുന്നത് ഞാന്‍ കണ്ടിട്ടില... തമിഴില്‍ ഇറങ്ങിയ അങ്ങാടിത്തെരു എന്ന സിനിമയെ ഈ സമയം ഓര്‍ത്ത്‌ പോകുന്നു...

>>ഇന്ന് ചിത്രീകരിക്കേണ്ട സീനുകള്‍ എഴുതി കിട്ടിയിട്ടില്ല <<
ഹ ഹ ഹ...ഇടയ്ക്കു ലോഹിതദാസിന്റെ തിരക്കഥയില്‍ വന്ന പല സിനിമകളും ഇങ്ങനെ ഒക്കെ ആയിരുന്നു എന്ന് കേട്ടിരുന്നു ...പക്ഷെ അത് ലോഹിതദാസ്‌ ഇത് റസാക്ക്‌...ഇനിയിപ്പോള്‍ കുറച്ചു സമയം കിട്ടിയാലും തിരക്കഥയോ സംഭാഷണമോ നന്നാവും എന്ന് പറയാന്‍ പറ്റില്ലല്ലോ...
:).

Kiranz..!! said...

നാൻസേ..ചില സംവിധായകരിൽ നിന്ന് പ്രതീക്ഷിക്കുന്നതിന് ഒരതിരൊക്കെ വേണ്ടേ ? അത്തരം ഒരു ധാരണ ഈ അടുത്ത് ഉടച്ചു കളഞ്ഞത് ബ്രിഡ്ജിലൂടെ നമ്മടെ അൻ‌വർ റഷീദ് മാത്രമാ :)ഇവരൊക്കെ എന്ന് ഉടക്കുമോ എന്തോ :)

NANZ said...

@ shajiqatar
വരവിനും അഭിപ്രായത്തിനു സന്തോഷം.സാധിക്കുമെങ്കില്‍ ഈ ചെറിയൊരു സിനിമ കണ്ടു നോക്കു. സൂപ്പര്‍ താരങ്ങളുടെ അമാനുഷികതയൊന്നുമില്ലാത്ത റിയല്‍ ജീവിതത്തിന്റെ ചിത്രം കാണാം (റിയലിസ്റ്റിക്കായി മുഴുവന്‍ ചിത്രീകരിച്ചിട്ടില്ലെങ്കിലും)


@ ജീവി കരിവെള്ളൂര്‍
ഒരു ബാലേട്ടന്റെ അപ്രതീക്ഷിത വിജയമാണല്ലോ വി എം വിനുവിനെ ഒരു സംവിധായകനായി പിടീച്ചു നിര്‍ത്തുന്നാത്. മലയാള സിനിമയെ സംബന്ധിച്ച് ഹിറ്റുകള്‍ ഉണ്ടാക്കുന്നവന്‍ ആണല്ലോ ‘നല്ല സംവിധായകന്‍’ :) :) നന്ദി

NANZ said...

@ വിനയന്‍
കമന്റിനു നന്ദി. അഭിപ്രായങ്ങള്‍ക്കും.
വളരെ സന്തോഷം, കാരണം ഈ സിനിമ കാണുമ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് ‘അങ്ങാടിതെരു’ എന്ന തമിഴ് സിനിമ തന്നെയാണ്. ഇടവേളക്ക് ഞാന്‍ ആലോചിക്കുക കൂടി ചെയ്തു ഈ കഥാ തന്തു ഒരു തമിഴ് സംവിധായകന് കിട്ടിയിരുന്നെങ്കില്‍ അവന്‍ എത്ര ഉജ്ജ്വലമാക്കുമായിരുന്നു ഈ സിനിമ എന്ന്.

ഡീ ഗ്ലാമറൈസ്ഡ് എന്നു പറയുമ്പോള്‍ മാലിന്യം വാരുന്ന സ്ത്രീകള്‍ അവരുടെ വേഷവിധാനം എന്നു മാത്രമായ സൂചനയല്ല. പതിവു സിനിമകളിലെ (ബ്യൂട്ടീപാര്‍ലറില്‍ നിന്നിറങ്ങിവരുന്ന കെട്ടുകഥാപാത്രങ്ങള്‍) കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമായി നോക്കുമ്പോള്‍ ഇത് ഒരു യഥാര്‍ത്ഥജീവിതത്തിലെ ആളുകളുടെ കഥയാണ്.ആ നിലക്കും.
പിന്നെ, വിനയന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. കാരണം ഈ നാലു കഥാപാത്രങ്ങളെ കുറച്ചുകൂടി റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരുന്നെങ്കില്‍ (അവരുടെ ഡ്രസ്സും മറ്റു പ്രോപ്പര്‍ട്ടീസുമൊക്കെ അത്ര പഴക്കം ചെന്നതല്ല സിനിമയില്‍) നന്നായിരുന്നു. പക്ഷെ ആ ഒരു ഭാഗത്തെമാത്രം പറയണ്ട കാരണം മൊത്തം എക്സിക്യൂഷന്‍ ബിലോ ആവറേജ് ആണ്. അതാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത് വി എം വിനുവിനും സജ്ജീവ് ശങ്കറിനു പോലും ഈ സിനിമയെ ഒരു സ്റ്റെപ്പ് മുകളിലേക്ക് എടുത്തുവെക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്. പല സ്വീക്കന്‍സുകളും ഭയങ്കര അമച്ച്വറിഷ് ആണ്. ഇത്രയും എക്സ്പീരിയന്‍സ് ഉള്ള കാമറാമന്‍ സജ്ജീവ് ശങ്കറൊന്നും അങ്ങിനെ ചെയ്യാന്‍ പാടില്ലാത്തതാണ്.

ലോഹിയെക്കുറിച്ച് ഫീല്‍ഡില്‍ പറഞ്ഞിരുന്ന ഒരു തമാശ ഉണ്ട് “ലോഹിക്ക് ജനറേറ്ററിന്റെ ശബ്ദം കേട്ടല്ലേ തിരക്കഥ വരൂ” എന്ന് :) പലതും അദ്ദേഹം സെറ്റിലിരുന്ന് എഴുതിയതാണ്. പ്രത്യേകിച്ച് അദ്ദേഹം സംവിധായകനായി അവതരിക്കുന്നതിനു തൊട്ടുമുന്‍പു മുതല്‍.

NANZ said...

@ കിരണ്‍സ്
രഞ്ജിത്ത്, വര്‍ണ്ണചിത്ര ബാനര്‍, നാലു സ്ത്രീ കഥാപാത്രങ്ങള്‍ എന്നൊക്കെ കേട്ടപ്പോള്‍ ഒരു പുതിയ തുടക്കമാകും എന്നു കരുതി. രഞ്ജിത്ത് തിരക്കഥയായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ. കാരണം ആ സീനുകള്‍ അതേപടീ പകര്‍ത്തിവെച്ചാല്‍ പോലും ഭേദമായേനെ.

ശരിയാണ് പല സംവിധായകരും ഉടക്കുന്നുണ്ട്. പ്രേക്ഷകന്റെ തലയിലാണെന്ന് മാത്രം. രണ്ടാഴ്ചമുന്‍പ് ശ്രീനിവാസനും മോഹന്‍ലാലും കൂടി ഒരു ഉടക്കല്‍ ഉടച്ചു.ഹോ!! രണ്ടാഴ്ച എടൂത്തു തലയുടെ പെരുപ്പ് മാറാന്‍ :) :)
നന്ദി.

ചെലക്കാണ്ട് പോടാ said...

തിരക്കഥ കണ്ടാല്‍ മാത്രമേ അഭിനയിക്കൂ എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുമെന്ന് തോന്നുന്നില്ല എന്നത് വാല്‍ക്കഷ്ണം വായിച്ചപ്പോള്‍ തോന്നി.

poor-me/പാവം-ഞാന്‍ said...

ഇനി കണ്ടിട്ട് ബാക്കി...

|santhosh|സന്തോഷ്| said...

നല്ലൊരു ശ്രമം എന്നു തന്നെ പറയാം. പക്ഷെ വിജയത്തിലെത്തിയില്ല. നല്ല റിവ്യൂ

കുണാപ്പന്‍ said...

ബ്ലോഗില്‍ സെര്‍ച്ച് ഓപ്ഷന്‍ ഉള്‍പ്പെടുത്തുക

Shamsu said...

ഇത്രയും വായിച്ച സ്ഥിതിക്ക് ആ ഭാഗത്തേക്ക് പോകാതിരിക്കുന്നത് തന്നെ ബുദ്ധി അല്ലെ...