Monday, January 7, 2013

ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ


ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത് 2006ൽ റിലീസായ സിനിമയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്”. കേരളത്തെ പിടിച്ചു കുലുക്കിയതും മാധ്യമങ്ങളിൽ ഏറെ വാർത്തയാവുകയും ചെയ്ത ഒരു സംഭവത്തിന്റെ ചുവടു പിടിച്ചായിരുന്നു ആ സിനിമ. “സൂര്യനെല്ലി സംഭവത്തിലെ കോടതി വിധിയിൽ കോടതിയോടും ദൈവത്തോടുമുള്ള എന്റെ എതിർപ്പ്’ ആയിരുന്നു ആ സിനിമ എന്നാണ് ‘അച്ഛനുറങ്ങാത്ത വീടി‘നെക്കുറിച്ച് ലാൽ ജോസ് തന്നെ അക്കാലത്ത് അഭിപ്രായപ്പെട്ടത്. ആ ചിത്രത്തിലെ ‘സാമുവൽ ദിവാകരൻ. എന്ന കഥാപാത്രം  2005ലെ മികച്ച സഹനടനുള്ള അവാർഡ് സലീം കുമാറിനു നേടിക്കൊടുക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് ബാബു ജനാർദ്ദൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലിസമ്മയുടെ വീട്’. രണ്ടാം ഭാഗത്തിൽ വിവാദമായ ഐസ് ക്രീം കേസിലെ പെൺകുട്ടി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും വിഷയമാകുന്നു.

കേസിന്റെ വിധിക്കും ജയിൽ വാസത്തിനും ശേഷമുള്ള ലിസമ്മയുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. ആദ്യചിത്രമായ ‘അച്ഛനുറങ്ങാത്ത വീട്’ ന്യൂസ്  ചാനലുകളിലെ വാർത്താപരിപാടികളൂടെ വെറും പകർപ്പ് ആയിരുന്നു. സാമുവൽ എന്ന അച്ഛന്റെ വികാരങ്ങളും സങ്കടങ്ങളും കുറേയൊക്കെ  പ്രേക്ഷകനെ നൊമ്പരപ്പെടുത്തി എന്നതിനപ്പുറം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേ ഭാഗത്ത് നിന്നുള്ള വീക്ഷണങ്ങളൊന്നും ആ സിനിമയിലുണ്ടായിരുന്നില്ല. ടി വി ചാനലുകളിൽ വന്നിരുന്ന റിപ്പോർട്ടുകൾ എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തത്തെ ചിത്രീകരിക്കാനും സാധിച്ചിരുന്നില്ല. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടാകട്ടെ അത്രപോലും വരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ ചേർത്തുപിടിച്ച് പ്രേക്ഷകരുടേ അനുഭാവവും അതുമൂലും കിട്ടാവുന്ന സാമ്പത്തിക വിജയവുമായിരിക്കണം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ഉദ്ദേശം

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക