Showing posts with label സിനിമാ. Show all posts
Showing posts with label സിനിമാ. Show all posts

Monday, March 12, 2012

ക്രൈം സ്റ്റോറി - സിനിമ റിവ്യൂ

മറ്റു ഭാഷാചിത്രങ്ങൾ കണ്ട് നാണിച്ചു നിൽക്കുകയായിരുന്നു ഇത്രനാളും, എങ്കിലും ഈയിടെയായി അവിടവിടെ ചെറിയ ചില മാറ്റങ്ങൾ മലയാള സിനിമയിൽ കാണാനുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ വിപ്ലവകരമായൊരു മാറ്റം ഇപ്പോഴുമെത്തിയില്ലെങ്കിലും വരും നാളുകളിൽ അങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം മുതലേ മലയാള കമേഴ്സ്യൽ സിനിമകളിൽ സൂചനകളുണ്ട്. പക്ഷെ, മുച്ചൂടും മുടിഞ്ഞ മലയാള സിനിമയെ ഒരു കാരണവശാലും മാറ്റത്തിലേക്കോ നവ സിനിമകളിലേക്കോ കടന്നു ചെല്ലാൻ സമ്മതിക്കില്ലെന്ന വാശിയിൽ ഏറെപ്പേരുണ്ടെന്നു തോന്നുന്നു ചില സിനിമകൾ കാണുമ്പോൾ. ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്എന്ന രീതിയിലേക്ക് സിനിമ വലിച്ചിഴക്കുന്ന അത്തരം ചില പ്രതിഭാ ശാലികളുടെ പുതിയ സംരഭമാണ്. മൂവി മാജിക്കും റെഡ് ലൈൻ എന്റർടെയ്മെന്റും ചേർന്നൊരുക്കിയക്രൈം സ്റ്റോറിയെന്ന പുതിയ സിനിമ. ഇറച്ചിക്കടയിൽ നല്ല ഇറച്ചി വിറ്റതിനുശേഷം അവശിഷ്ടങ്ങൾ പെറുക്കിക്കൂട്ടിവെട്ടിക്കൂട്ട്എന്ന പേരിൽ നാട്ടിൻപുറത്ത് വിൽക്കാറുണ്ട്. ഒരുവെട്ടിക്കൂട്ടാണ്ക്രൈം സ്റ്റോറിയെന്നും പറയാം.

ബാനർ ‘മൂവി മാജിക്’ന്റേതു തന്നെയാണ് കഥ എന്നാണ് ക്രെഡിറ്റിൽ. എന്നു വെച്ചാൽ നിർമ്മാണ കമ്പനിയിലെ എല്ലാവരും കൂടി തുന്നിക്കെട്ടിയ കഥയെന്നർത്ഥം. തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണൻ, സംവിധാനിച്ചത് അനിൽ തോമസ്. മുൻ കാലങ്ങളിൽ മലയാളത്തിലിറങ്ങിയിരുന്ന ബി ഗ്രേഡ് സിനിമകളുടെ കഥയുടെ തുടർച്ചയാണിതും. ബിസിനസ്സ് തിരക്കിനാൽ ഭാര്യക്ക് ശയ്യാസുഖം നൽകാൻ വയ്യാത്ത ഭർത്താവിനോട് നായികക്ക് വെറുപ്പും അയല്പക്കത്തെ സുന്ദര-മസിൽമാനായ ചെറുപ്പക്കാരനോട് ഭ്രമവും.! പി ചന്ദ്രകുമാറും ജയദേവനും നൂറ്റൊന്നാവർത്തിച്ച കഥ(?) Schizophreniaയുടേയും ക്രിമിനോളജിയുടേയുമൊക്കെ നുള്ളു ചേർത്താൽ പ്രേക്ഷകൻ വായും പൊളിച്ചിരുന്നു കണ്ടോളും എന്ന മിഥ്യാധാരണയിൽ സിനിമക്ക് പണമിറക്കിയവരോട് സഹതാപം പോലുമില്ല.

കൂടുതൽ വായനക്ക് :


Wednesday, January 11, 2012

അസുരവിത്ത്-സിനിമാറിവ്യു

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ് ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്. രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു. പക്ഷെ 2012 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സാത്താന്റെ മകൻ അസുരവിത്തിന് പൗരുഷവും കാർക്കശ്ശ്യവും തീരെയില്ലെന്നു മാത്രമല്ല, രണ്ടര മണിക്കൂർ മുഷിപ്പില്ലാതെ കൂടെയിരുത്താനുള്ള ത്രാണി പോലുമില്ല.

ഫോർട്ട്കൊച്ചിയിലും പരിസരപ്രദേശത്തുമായി ഷൂട്ടു ചെയ്തെടുത്ത കുറേ ക്യാമറാ ദൃശ്യങ്ങൾ ഡബിൾ ഫ്രെയിമായോ മൾട്ടി ഫ്രെയിമായോ എഡിറ്റിങ്ങ് എഫക്റ്റും കളർ കറക്ഷനുംചെയ്തെടുത്താൽ തികഞ്ഞ സാങ്കേതികവിദ്യയായി എന്നു എ കെ സാജൻ കൂട്ടരും കരുതുന്നുണ്ടെന്നു തോന്നുന്നു. അതിനൊപ്പം കുറേ ചെറുപ്പക്കാരെ നിരത്തി നിർത്തി എല്ലാവർക്കും കറുത്ത കൂളിംഗ്ലാസ്സുകളും(എത്രയെണ്ണമെങ്കിലുമാവാം) കറുത്ത കോട്ടുകളും നൽകണം (വസ്ത്രത്തിന്റെ നിറം എല്ലാവർക്കും കറുപ്പാകാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇതൊരു മാഫിയാ ചിത്രമാണ്!) ഇടക്കിടക്ക് സ്കെച്ച്, കലിപ്പ്, തുളയിടുക, ഓഡിയോ മ്യൂട്ട് ചെയ്ത 'ഫക്ക്', ക്വൊട്ടേഷൻ എന്നീ വാക്കുകൾ ആവർത്തിപ്പിക്കുക. ഇടക്ക് ഗുണ്ടാ ചരിത്രം പറയുന്നപോലെ ചെങ്കീരി ജോസ്, മട്ടഞ്ചേരി മമ്മദ്, വല്ലാർപാടം ഔസേപ്പ്, കോടാലി, മരപ്പട്ടി അങ്ങിനെ എന്തെങ്കിലും ഇടിവെട്ടു പേരുകളും, ഇടക്ക് വല്ല ഗോഡൗണുകളിൽ സംഘട്ടനങ്ങൾ (ഗോഡൗണുകളിൾ ഒഴിഞ്ഞ വീപ്പകൾ നിരത്തിവെക്കാൻ മറക്കരുത്) ഇവയൊക്കെയായാൽ ഏകദേശം കൊച്ചി കേന്ദ്രമായ ഒരു ക്വൊട്ടേഷൻ സിനിമയായി. എ കെ സാജന്റെ അസുരവിത്തിനും ഇതിനപ്പുറം കൂടുതലുമൊന്നും പറയാനുമില്ല കാണിക്കാനുമില്ല.