Saturday, December 8, 2012

ചാപ്റ്റേഴ്സ് - സിനിമാ റിവ്യൂ


നവാഗതനായ സുനിൽ ഇബ്രാഹിമിന്റെ “ചാപ്റ്റേഴ്സ്” വ്യത്യസ്ഥ അദ്ധ്യായങ്ങളായി പറയുന്ന ചില ജീവിത കഥകളാണ്. ഓരോ കഥയിലും പല കഥാപാത്രങ്ങളും പലരീതിയിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. പല കോണിൽ നിന്നും പറയുന്ന പലരുടേയും ജീവിതകഥയിൽ പണത്തിനോടുള്ള അർത്തിയും അത്യാവശ്യവും അതിനുവേണ്ടിയുള്ള കുറുക്കുവഴിയും ചതിയും വഞ്ചനയുമൊക്കെ അടരുകളാകുന്നു. ക്യാമറക്ക് മുന്നിൽ യുവതാരങ്ങൾ കൂടുതലും പിന്നിൽ താ‍രതമ്യേന നവാഗതരും അണി നിരക്കുന്ന ഈ സിനിമ വ്യത്യസ്ഥ ആഖ്യാനത്താൽ നമ്മെ അത്ഭുതപ്പെടൂത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ജോബി(വിജീഷ്) കൃഷ്ണകുമാർ(നിവിൻ പോളി) അൻവർ(ഹേമന്ത്) കണ്ണൻ (ധർമ്മജൻ ബോൾഗാട്ടി) എന്നീ നാലു ചെറുപ്പക്കാർ എങ്ങിനേയും പണമുണ്ടാക്കണം എന്ന് ശ്രമത്തിലാണ്. അതിനുവേണ്ടിയുള്ള കുറുക്കുവഴിയിൽ നാഗമാണിക്യം കണ്ടെത്തി വിൽക്കാം എന്നുള്ള ശ്രമത്തിലേക്കിറങ്ങുന്നു. സാമ്പത്തിക ബാദ്ധ്യതയും സഹോദരിയുടെ വിവാഹത്തിനു പണമാവശ്യമുള്ള കൃഷ്ണകുമാറിനെ സഹായിക്കുകയാണവരുടെ ഉദ്ദ്യേശം.

സിനിമയുടെ കഥാസാരവും മറ്റു വിശദവിവരങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

നാലു കൂട്ടുകാരുടെ എളുപ്പ വഴിയിൽ പണമുണ്ടാക്കുന്ന ആദ്യ അദ്ധ്യായത്തിന്റെ അപ്രതീക്ഷിത അവസാനത്തിനു ശേഷം മറ്റൊരു അദ്ധ്യായത്തിലേക്കാണ് കഥ തുറക്കുന്നത് അവിടെ നിന്നു പിന്നേയും രണ്ടു വ്യത്യസ്ഥ അദ്ധ്യായത്തിലേക്ക്. ഓരോ അദ്ധ്യായത്തിലും ഓരോ പ്രമുഖ കഥാപാത്രമുണ്ട്, മറ്റു അദ്ധ്യായങ്ങളിൽ അവർ പ്രമുഖരല്ലാത്ത കഥാപാത്രമാകുന്നു, മുൻ അദ്ധ്യായങ്ങളിൽ വന്നു പോകുന്നവർ ഈ അദ്ധ്യായങ്ങളിൽ പ്രമുഖരാകുന്നു. ഇവരുടെ ജീവിതവും ആവശ്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, December 5, 2012

പോപ്പിൻസ് - സിനിമാ റിവ്യൂ



വ്യത്യസ്ഥതക്കുള്ള ശ്രമങ്ങളുമായാണ് പലപ്പോഴും വി കെ പ്രകാശിന്റെ സിനിമകളുടെ വരവ്. പക്ഷേ,പലപ്പോഴും അവ സാങ്കേതികതയുടെ പുതുമയിലും ഉപയോഗത്തിലു ഒതുങ്ങാറാണ് പതിവ്. പുനരധിവാസം മുതൽ പോപ്പിൻസ് വരെയുള്ള സിനിമകൾ അതുകൊണ്ടു തന്നെ (സാങ്കേതികമായി) വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളൂന്നവയാണ്. പല സാങ്കേതിക ഘടകങ്ങളും മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും വി കെ പിയുടെ സിനിമകൾക്കവകാശപ്പെട്ടതുതന്നെ.

വിജയകരമായ ബ്യൂട്ടിഫുൾ, ട്രിവാണ്ട്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം  വി കെ പ്രകാശ് സംവിധാനം ചെയ്ത “പോപ്പിൻസ്” പ്രമേയത്തിലും അതിന്റെ അവതരണത്തിലും തീർത്തും വ്യത്യസ്ഥയും പുതുമയും പുലർത്തുന്നുണ്ട്. അത് എത്രത്തോളം വിജയകരമായി എന്നത് സംശയിക്കത്തക്കതാണെങ്കിലും. പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ വിവിധ ലഘുനാടകങ്ങളെ - വിഭിന്ന നിറ-രുചി ഭേദങ്ങളുള്ള പോപ്പിൻസ് മിഠായി കണക്കെ- ഒരു സിനിമയാക്കി കോർത്തിണക്കിക്കൊണ്ട്  വിവിധ കഥകളുടെ ഒരു സിനിമാവിഷ്കാരം. .

നാടോടിക്കഥകളും ചേരുന്ന ആറോളം ലഘുനാടകങ്ങൾ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു.

റിവ്യൂ  പൂർണ്ണമായി വായിക്കുവാനും കഥാസാരവും വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, December 3, 2012

ചേട്ടായീസ് - സിനിമാ റിവ്യൂ


സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങൾ വേണമെന്നില്ല എന്ന് ഭൂരിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞ 2011-12 ലാണ്  സൂപ്പർ താര പടങ്ങളേക്കാളും മറ്റുള്ള നടന്മാരുടേയും സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയുമൊക്കെ ചിത്രങ്ങൾക്ക് പ്രതീക്ഷ വെച്ചു തുടങ്ങിയത്. അങ്ങിനൊരു പ്രതീക്ഷയിലാണ് മെഗാസ്റ്റാറിന്റെ പടത്തിനൊപ്പം റിലീസ് ചെയ്ത “ചേട്ടായീസ്” എന്ന സിനിമയെ പ്രേക്ഷകൻ കാത്തിരുന്നത്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായ ബിജുമേനോൻ, വില്ലത്തരത്തിനൊപ്പം കോമഡിയും അഭിനയിച്ചു ഫലിപ്പിക്കാനറിയുന്ന ലാൽ, പുതുമയുള്ള അന്തരീക്ഷം, കോമഡി നിറഞ്ഞ ടീസർ പ്രൊമോഷനുകൾ എന്നിങ്ങനെ പ്രേക്ഷകരെ ആകർഷിക്കുന്ന എന്റർടെയ്നറായിരിക്കും ചേട്ടായീസ് എന്നായിരുന്നു കണക്കുകൂട്ടൽ. ചേട്ടന്മാരായ അഞ്ചു പേരുടെ സൌഹൃദങ്ങളും ആഘോഷങ്ങളും വിഷയമാക്കിയ സിനിമ. അതുകൊണ്ട് തന്നെ മറ്റേതു ചിത്രത്തിനേക്കാളും ഈ ചിത്രം രസിപ്പിക്കും എന്നൊരു തോന്നൽ പരക്കെ ഉണ്ടായിരുന്നു. ഇതിനു പുറമേ ‘ചേട്ടായീസി”നു പ്രത്യേകതകൾ വേറെയുമുണ്ട്. നടൻ ബിജുമേനോനും സുരേഷ് കൃഷ്ണയും, ക്യാമറാമൻ പി സുകുമാറും, ചിത്രത്തിന്റെ തിരക്കഥാകൃത്തായ സച്ചിയും സംവിധായകനായ ഷാജുൺ കാര്യാലും നിർമ്മാതാക്കളാകുന്ന ചിത്രം, പി സുകുമാർ ക്യാമറക്ക് പിന്നിൽ നിന്ന് മുന്നിൽ വരുന്ന ചിത്രം, വടക്കുംനാഥനു ശേഷം ഷാജുൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രം, ഇതിനൊക്കെപുറമേ ചിത്രത്തിലെ ഒരേയൊരു ഗാനം പാടിയിരിക്കുന്നത് നടന്മാരായ ബിജുമേനോനും ലാലും ചേർന്ന്. ഇങ്ങിനെ പ്രത്യേകതകൾ ഒരുപാടുണ്ട് ചേട്ടായീസിനു. പക്ഷെ രണ്ടു മണിക്കൂർ സിനിമ കണ്ടിരിക്കാൻ ഇതു മാത്രം പോരല്ലോ, അല്ലെങ്കിൽ ഇതല്ലല്ലോ വേണ്ടത്.

അഡ്വ. ജോൺ പള്ളൻ, കിച്ചു, ബാവ, രൂപേഷ് കൃഷ്ണ, ബാബുമോൻ എന്നീ ചെറുപ്പം വിട്ട് മധ്യവയസ്സിലേക്കെത്തുന്ന അഞ്ച് സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും ഒത്തുകൂടലിന്റേയും ആഘോഷത്തിന്റേയും കഥയാണ് “ചേട്ടായീസ്”. ജോലിയുടേയും ഉത്തരവാദിത്വങ്ങളുടേയും ടെൻഷനുകളിൽ നിന്ന് എന്നും വൈകീട്ട് ഒത്തുചേരുന്ന കമ്പനി കൂടലിൽ അവർ തങ്ങളുടെ പ്രയാസങ്ങൾ തീർത്തുകളയുന്നു. ജോൺ പള്ളനും കിച്ചുവും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. കിച്ചുവിന്റെ വിവാഹം നടത്തിക്കൊടുത്തതും ജോണും സുഹൃത്തുക്കളുമാണ്. കിച്ചുവിനു മറ്റാരേക്കാളും ജോൺ പ്രിയപ്പെട്ടവനാണ്. പുതുവർഷം ആഘോഷിക്കാൻ ഡിസംബർ 31 നു രാത്രി ഫ്ലാറ്റിൽ ഒത്തുകൂടിയ അഞ്ച് സുഹൃത്തുക്കൾ യാദൃശ്ചികമായി ഒരു പ്രശ്നത്തിൽ പെട്ടുപോവുകയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുമാണ് കഥാസന്ദർഭം.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, December 1, 2012

ഫെയ്സ് 2 ഫെയ്സ് - സിനിമാ റിവ്യൂ


തോൽവിയുടെ തിരക്കഥകൾ എഴുതുന്ന താരം” എന്നായിരുന്നു മമ്മൂട്ടിയുടെ 2011-12 ലെ സിനിമകളെ വിശകലനം ചെയ്ത് ഈയടുത്ത് ‘സമകാലിക മലയാളം‘ വാരികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട്. മമ്മൂട്ടിയുടേ സമീപകാല സിനിമകൾ പരിശോധിച്ചാൽ അത് മനസ്സിലാകുകയും ചെയ്യും. കച്ചവട വിജയത്തെ മാത്രം മുന്നിൽ കണ്ട് മമ്മൂട്ടി ചെയ്ത കഴിഞ്ഞ പത്തിലേറെ സിനിമകൾ ബോക്സോഫീസിൽ ദയനീയ ദുരന്തം ഏറ്റുവാങ്ങിയതും ഓർമ്മയിൽ വെക്കാൻ ഒരു കഥാപാത്രമോ സിനിമയോ പുരസ്കാരമോ ഇല്ലാത്തതും മമ്മൂട്ടി എന്ന താരത്തിനു സംഭവിച്ച വലിയ പരാജയമാണ്. ഒന്നിലേറെ ദേശീയ അവാർഡ് വാങ്ങിയ നടനാണിതെന്നോർക്കണം. സാമ്പത്തിക വിജയത്തിന്റെ കണക്കുകൂട്ടലുകളിൽ തന്റെ കഥാപാത്രത്തേയും താനഭിനയിക്കുന്ന സിനിമകളേയും തിരഞ്ഞെടുക്കുന്നതിലോ തിരഞ്ഞെടുത്തവയിൽ തന്റേതായ രൂപ പരിണാമങ്ങൾ വരുത്തിയതുകൊണ്ടോ സംഭവിക്കുന്നതാവാം. ആവർത്തിക്കുന്ന പരാജയങ്ങൾ സിനിമാ രംഗത്ത് മൂന്നു ദശാംബ്ദമായി നിൽക്കുന്ന താരത്തെ പുനർ ചിന്തനം നടത്താൻ പ്രേരിതമാക്കി എന്നു വിദൂര പ്രതീക്ഷ പോലുമില്ലാതെയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ “ഫെയ്സ് 2 ഫെയ്സ്” എന്ന സിനിമയും പുറത്ത് വന്നത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ജനുസ്സിലാണ് ചിത്രം അണിയിച്ചൊരുക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒപ്പം പതിവു മലയാള സിനിമയിലെപ്പോലെ ഇത്തിരി മെലോഡ്രാമ, യൂത്തിന്റെ ആഘോഷം, മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കൌമാരങ്ങൾ, നായകന്റെ മദ്യപാനവും ഉരുളക്കുപ്പേരികണക്കേയുള്ള ഡയലോഗും, പിന്നെ നായകൻ മമ്മൂട്ടിയായതുകൊണ്ട് കൂളിങ്ങ് ഗ്ലാസിനും കളർഫുൾ വസ്ത്രങ്ങൾക്കും കുറവില്ല.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തുന്നതുമാണ് പ്രധാന പ്രമേയം.