Wednesday, March 6, 2013

ഷട്ടർ-സിനിമാറിവ്യൂ


ലളിതമായൊരു ആഖ്യാനപരിസരത്തിൽ ഒട്ടും ലളിതമല്ലാത്തതും പുതുമയുള്ളതുമായൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നതാണ് ഷട്ടറിന്റെ പ്രത്യേകത. അതി നാടകീയമായ രംഗങ്ങളും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കടന്നു വരാതെ (അസഭ്യം പറയാവുന്ന സന്ദർഭങ്ങളുണ്ടാക്കാൻ സാദ്ധ്യത വേണ്ടുവോളമുണ്ടായിട്ടും അതിനു ശ്രമിച്ചില്ല എന്നത് എടുത്തുപറയണം) വിഷയത്തിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടും പ്രേക്ഷകനെ കൂടെക്കൂട്ടിക്കൊണ്ടും ഒതുക്കത്തോടെ പറയുവാൻ ജോയ് മാത്യ എന്ന കന്നിസംവിധായകനായി.

ഗൾഫ് മലയാളിയായ റഷീദിന്റെ വീടിനു സമീപത്തെ റഷീദിന്റെ തന്നെ കടമുറികെട്ടിടത്തിലൊന്ന് പ്രവർത്തിക്കുന്നില്ല. റഷീദും കൂട്ടുകാരും രാത്രിയിൽ ഒത്തുചേരുന്നതും മദ്യപിക്കുന്നതും അതിനുള്ളിലാണ്. മകളുടെ വിവാഹാവശ്യത്തിനു വന്ന റഷീദും തന്റെ സുഹൃത്തുക്കളും കൂടി ഒരുദിവസം രാത്രിയിൽ അവിടെ കൂടുന്നു. റഷീദിനു മദ്യം എത്തിച്ചു കൊടുക്കുന്നത് ഓട്ടോഡ്രൈവറായ സുരയാണ്. സുരയാകട്ടെ രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ഒരു സിനിമാ സംവിധായകൻ മറന്നു വെച്ച ബാഗുമായാണ് ആ രാത്രിയിലെത്തിയത്. മദ്യപാനത്തിനു ശേഷം ബസ്റ്റ് സ്റ്റോപ്പിൽ നിന്ന് ഒരു പെണ്ണിനെ (ലൈംഗിക തൊഴിലാളിയെ) സുര റഷീദിനുവേണ്ടി കൊണ്ടുവരുന്നു. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങളാൽ റഷീദും പെണ്ണും കടമുറിക്കുള്ളിൽ കുടുങ്ങുകയും...
റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദവിവരങ്ങൾക്കും എം3ഡിബിയുടെ ഈ ലിങ്ക് സന്ദർശിക്കുക.

റോസ് ഗിറ്റാറിനാൽ - സിനിമാ റിവ്യൂ


രണ്ടാംഭാവം, മീശമാധവൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, നരൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫർ എന്ന സിനിമയിലൂടെ സംവിധായകനുമായിത്തീർന്ന വ്യക്തിയാണ് രഞ്ജൻ പ്രമോദ്. 'ഫോട്ടോഗ്രാഫർ' എന്ന സിനിമയുടെ പരാജയത്തിനുശേഷം അജ്ഞാതവാസത്തിലായിരുന്നു രഞ്ജൻ. നീണ്ട ഇടവേളക്കു ശേഷം തിരക്കഥയ്ക്കും സംവിധാനത്തിനും പുറമേ ചിത്രത്തിലെ ഗാനങ്ങൾകൂടിയും എഴുതിക്കൊണ്ടാണ് രഞ്ജൻ പ്രമോദിന്റെ രണ്ടാം വരവ്. പുതുമുഖങ്ങൾ അണി നിരന്ന ഒരു പ്രേമ കഥയാണ് ഇത്തവണ “ റോസ് ഗിറ്റാറിനാൽ..” എന്ന സിനിമയിലൂടെ രഞ്ജൻ പ്രമോദ് പറയുന്നത്.

ജനപ്രിയസിനിമകൾ എക്കാലവും പറഞ്ഞ അതേ ത്രികോണപ്രേമകഥതന്നെയാണ് റോസ് ഗിറ്റാറിനാൽ. പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു എന്നല്ലാതെ കഥക്കും സന്ദർഭങ്ങൾക്കും തരിമ്പുപോലുമില്ല പുതുമ. പുതുമുഖങ്ങളും പുതു തലമുറയുടെ ഹൈ ഫൈ ജീവിതവും എട്ടു പാട്ടുകളോടൊപ്പം വിരസമായിപറഞ്ഞു കാണികളെ ബോറഡിപ്പിക്കുകയാണ് രഞ്ജന്റെ തിരിച്ചു വരവായ ചിത്രം.

Sunday, March 3, 2013

കിളി പോയി - സിനിമാ റിവ്യൂ


യുവ നടന്മരായ ആസിഫ് അലിയും അജു വർഗ്ഗീസും പ്രധാന വേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രം ‘കിളി പോയി’ പേരു സൂചിപ്പിക്കുന്ന പോലെ കോമഡി ട്രാക്കിലുള്ളൊരു സിനിമയാണ്. രണ്ടു ചെറുപ്പക്കാരുടെ ബാംഗ്ലൂർ നഗരജീവിതത്തിലെ ആഘോഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയുടെ മുഖ്യപ്രമേയം. 

കഞ്ചാവ് വലിച്ചാൽ ഉണ്ടാകുന്ന ഫിറ്റായ അവസ്ഥക്ക് ചെറുപ്പക്കാർക്കിടയിൽ പറയുന്ന ശൈലിയാണ് ‘കിളി പോയി’ എന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ചാക്കോയും(ആസിഫ് അലി) ഹരിയും(അജുവർഗ്ഗീസ്)മാണ് ഇവിടെ കഞ്ചാവ് വലി ശീലമായ ചെറുപ്പക്കാർ. ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും അമിതമായ ജോലിഭാരത്താലും ബോസിന്റെ ചീത്തവിളിയാലും മനം മടുത്ത് കുറച്ച് ദിവസം അവധിയെടുത്ത് ട്രിപ്പിനു പോകുന്നു. ഗോവയിലെ ആഘോഷത്തിനിടയിൽ അപരിചിതമായൊരു ബാഗ് ഇവരുടെ കൈവശം വരികയും അത് പിന്നീട് അവരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതുമാണ് കഥാസാ‍രം.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക