Showing posts with label Namitha Pramod. Show all posts
Showing posts with label Namitha Pramod. Show all posts

Monday, April 8, 2013

സൗണ്ട് തോമ - സിനിമാ റിവ്യൂ






ബെന്നി പി നായരമ്പലം, ദിലീപ്, വൈശാഖ് എന്നിവർ ഒത്തു ചേരുമ്പോൾ ഉണ്ടാവുന്ന സിനിമയെന്തോ അതുതന്നെയാണ് സൗണ്ട് തോമ. അതിലപ്പുറം പേരിനു പോലുമില്ല പുതുമയും വിശേഷവും. ഭാവപ്രകടനങ്ങൾക്ക് താൻ പ്രാപ്തനല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണോ എന്തോ വേഷപ്പകർച്ചക്കാണ് പലപ്പോഴും പ്രാധാന്യം കൊടുക്കുന്നതെന്ന് ദിലീപിന്റെ സിനിമകൾ കണ്ടാലറിയാം. വേഷങ്ങളുടെ(രൂപങ്ങളുടെ) വൈവിധ്യം കൊണ്ട് സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുകയും ഒന്നാം നിരയിൽ എന്നും സജ്ജീവമായും ഈ നടൻ നിൽക്കുന്നു. (വേഷ-രൂപ പകർച്ചകളില്ലാത്ത ചിത്രങ്ങളിലെ പ്രകടനം കണ്ടാൽ ഇത് മനസ്സിലാകും) കുഞ്ഞിക്കൂനനേയും, ചാന്തുപൊട്ടിനേയും സൃഷ്ടിച്ച ബെന്നി പി നായരമ്പലമാണ് മുറിച്ചുണ്ടനായ തോമയേയും സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ശാരീരിക പ്രത്യേകതയുള്ളവർ ഭൂരിഭാഗം അതില്ലാത്ത ആളുകൾക്കിടയിൽ ജീവിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും അതിലൂടെ സംഭവിക്കുന്ന തമാശകളുമാണ് ബെന്നിയുടെ തൂലിക എന്നും ശ്രദ്ധിച്ചിട്ടുള്ളത്. അല്ലാതെ സമൂഹത്തിൽ ഇത്തരം ആളുകൾ അനുഭവിക്കുന്ന വേർതിരിവിന്റേയോ പരിഹാസത്തിന്റേയോ നല്ലൊരു ശതമാനം പേർ അത്തരം പരിമിതികളെ അത്ഭുതകരമായി അതിജീവിക്കുന്നതോ ഒന്നും ബെന്നിയിലെ കച്ചവട എഴുത്തുകാരൻ ഒരിക്കലും കണ്ടിട്ടില്ല.(നായകനോട് പ്രേക്ഷക സഹാനുഭൂതി ഉണ്ടാക്കാവുന്ന വിലകുറഞ്ഞ ചില സെന്റിമെന്റൽ സീനുകളല്ലാതെ). സൗണ്ട് തോമയും മറ്റൊന്നല്ല. ദിലീപെന്ന മിമിക്രി കലാകാരനും സിനിമാ ബിസിനസ്സുകാരനും കൂടിയാകുമ്പോൾ സൌണ്ട് തോമയിൽ ചിരിയല്ലാതെ മറ്റെന്താണ് പ്രേക്ഷകർ പ്രതീക്കേണ്ടത്. ദോഷം പറയരുതല്ലോ, തോമയുടെ പ്രകടനങ്ങൾക്ക് മിമിക്രിയുടെ ഓവർകോട്ടുണ്ടെങ്കിലും ദിലീപ് തോമയെ ഭേദപ്പെട്ടതായി ചെയ്തു.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബി പേജിലേക്ക് ക്ലിക്ക് ചെയ്യുക

Thursday, September 27, 2012

പുതിയ തീരങ്ങൾ - സിനിമാ റിവ്യൂ

ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ദങ്ങളും സ്വപ്നങ്ങളും പ്രണയങ്ങളും കൊച്ചു കൊച്ചു കുസൃതികളുമൊക്കെ നാട്ടു പച്ചയുടെ പശ്ചാത്തലത്തിൽ നർമ്മ മധുരമായ മുഹൂർത്തങ്ങൾ കൊണ്ട് കോറിയിട്ടവയായിരുന്നു സത്യൻ അന്തിക്കാടിന്റെ പഴയ കാല സിനിമകൾ. ഇന്നും ഓൺലൈനിലും പുറത്തും ഗൃഹാതുരതയോടെ മലയാള സിനിമാ പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുന്ന സിനിമാ മുഹൂർത്തങ്ങളും സത്യന്റെ പഴയ സിനിമകളാണ്. മലയാളിയുടെ ജീവിത ഭാഷണങ്ങളിൽ പലപ്പോഴും സന്ദർഭങ്ങളെ വ്യക്തമാക്കുന്ന സംഭാഷണങ്ങൾ പോലും ആ സിനിമകളിൽ നിന്നു തന്നെയാണ്. ‘പവനായി ശവമായി’, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്”,‘ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല’ ഇങ്ങിനെ പോകുന്നു. ദാസനും വിജയനും, തങ്കമണിയും, തട്ടാനും, വെളിച്ചപ്പാടും, ഹാജ്യാരുമൊക്കെ മലയാളി ജീവിതത്തിന്റെ സിൽ വർ സ്ക്രീൻ കാരിക്കേച്ചറുകളായിരുന്നു. കാലം മാറവേ, സിനിമയും മാറി, ശരിക്കും പറഞ്ഞാൽ സത്യൻ അന്തിക്കാടും മാറി.പക്ഷെ, “മണ്ണിലിറങ്ങിയ കഥാപാത്രങ്ങളുള്ള ഗ്രാമീണ നന്മ” എന്ന ബ്രാൻഡു മാത്രം ബാക്കിയായി.‘സുരക്ഷിതവിജയം’ നേടുന്ന പാതിവെന്ത പിന്തിരിപ്പൻ സിനിമകൾ,  പ്രചരിച്ചു പോയ ആ ബ്രാൻഡിന്റെ പുറത്ത് നിർമ്മിച്ച് വിൽക്കുന്ന അസ്സലൊരു ബ്രാൻഡ് മുതലാളി മാത്രമായി സത്യൻ അന്തിക്കാട്. ബ്രാൻഡിന്റെ പഴയ ക്വാളിറ്റിയും ഈടുമൊക്കെ ഇപ്പോഴുമുണ്ടാവുമെന്ന് വിശ്വസിക്കുന്ന  ഒരു കൂട്ടം ഉപഭോക്താക്കൾ ഇപ്പോഴുമുണ്ടെന്ന് ഒരു പക്ഷെ സത്യൻ അന്തിക്കാട് വിശ്വസിക്കുന്നുണ്ടാവണം.

നീണ്ട ഇടവേളക്കു ശേഷം ഇത്തവണ മറ്റൊരു തിരക്കഥാകൃത്താണ് (ബെന്നി പി നായരമ്പലം) സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. അഭിനയിക്കുന്നവരിൽ പലരും സത്യന്റെ സ്ഥിരം സിനിമാ അഭിനേതാക്കളല്ല. സൂപ്പറോ അല്ലാത്തതോ ആയ നായക നടനുമില്ല. മാത്രമല്ല ഇതൊരു ന്യൂ ജനറേഷൻ മൂവി കൂടിയാണെന്ന് സംവിധായകൻ സിനിമക്കു മുൻപിറങ്ങിയ പ്രൊമോഷനിലും പറഞ്ഞിരിക്കുന്നു. ഇതൊക്കെത്തന്നെ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ആകർഷക ഘടകങ്ങൾ തന്നെയാണ്. മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഇറങ്ങിയ സിനിമകളൊക്കെത്തന്നെ സത്യൻ അന്തിക്കാടിനോടുള്ള പ്രേക്ഷകന്റെ പ്രിയം കുറക്കുന്നതും സത്യൻ അന്തിക്കാട് ഇനി മറ്റാരുടേയെങ്കിലും തിരക്കഥ സിനിമയാക്കണം എന്ന അഭിപ്രായം ഉണ്ടാക്കുന്നവയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ ബെന്നി പി നായരമ്പലവും സത്യൻ അന്തിക്കാടും പുതിയ താരങ്ങളും കൂടി ചേരുന്ന ‘പുതിയ തീരങ്ങൾക്ക്” പുതുമയുണ്ടാകേണ്ടതും സത്യനിലെ പഴയ സംവിധായകനെ കാണിച്ചു തരേണ്ടതുമാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.