Showing posts with label prithwiraj. Show all posts
Showing posts with label prithwiraj. Show all posts

Saturday, October 20, 2012

അയാളും ഞാനും തമ്മിൽ - സിനിമാ റിവ്യൂ


സത്യൻ അന്തിക്കാടിനും ജോഷിക്കും കമലിനും ശേഷം വന്ന സംവിധായക നിരയിലെ മികച്ചൊരു  സംവിധായകനാണ് ലാൽ ജോസ്. നാളിതുവരെയുള്ള സിനിമാ കരിയറിൽ വിജയ പരാജയങ്ങൾക്കിടയിലും വിനോദമൂല്ല്യങ്ങളെ മുറുകെപ്പിടിച്ച് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന എന്റർടെയ്നർ ഒരുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും ലാൽ ജോസ് ഓരോ സിനിമയിലൂടേയും അടിവരയിടുന്നുണ്ട്. 2012 ലെ തന്റെ മൂന്നാമത്തെ ചിത്രമായ “അയാളും ഞാനും തമ്മിൽ” ലാൽ ജോസിൽ പ്രതീക്ഷയർപ്പിക്കുന്ന പ്രേക്ഷകരെ മുഴുവൻ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. നന്മയുടെ ഇത്തിരി വെട്ടങ്ങളും അമാനുഷിക കഥാപാത്രങ്ങളെ വെട്ടി നിരത്തിയും ജീവിതത്തോട് ഇത്തിരി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളാലും ചില സന്ദർഭങ്ങളാലും സിനിമ ഇത്തിരി നമ്മെ സന്തോഷിപ്പിക്കുമ്പോൾ, സിനിമയുടെ പല ഭാഗത്തുമുള്ള ഇഴച്ചിലും പല സന്ദർഭങ്ങളിലും അനുഭവപ്പെടുന്ന കൃത്രിമത്വവും ‘അയാളും ഞാനും തമ്മിലി’നെ ഉയർന്ന നിലയിലേക്കെത്തിക്കുന്നില്ല.

സൂപ്പർ സ്റ്റാർ പദവി എളുപ്പ വഴിയിൽ സ്വായത്തമാക്കാൻ ശ്രമിക്കുന്ന പൃഥീരാജിനെ മണ്ണിലുറപ്പിച്ചു നിർത്തുന്ന, പരാജയങ്ങൾ ഏറ്റു വാങ്ങുന്ന, സഹ കഥാപാത്രത്തിൽ നിന്നും കരണത്തടിയേൽക്കുന്ന, നിസ്സഹായതയും സങ്കടവും കൊണ്ട് കണ്ണീരൊഴുക്കുന്ന വെറും നായകനാക്കാൻ കഴിഞ്ഞു എന്നത് നല്ല കാര്യമാണ്. 

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, September 15, 2012

മോളി ആന്റി റോക്സ് - സിനിമാ റിവ്യൂ


2009 ൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘പാസഞ്ചർ” എന്ന സിനിമയാണ് മലയാളത്തിൽ നവതരംഗത്തിനും ന്യൂ ജനറേഷൻ സിനിമകൾക്കും തുടക്കം കുറിച്ചതെന്ന് പലരും പലയിടങ്ങളിലായി പറയുന്നുണ്ട്. താരങ്ങൾക്ക് ചുറ്റും വട്ടമിടുന്ന സ്ഥിരം താരകേന്ദ്രീകൃത ഫോർമുലകളിൽ നിന്നൊരു വ്യത്യാസമായിരുന്നു പാസഞ്ചർ എന്നതിനപ്പുറം നവതരംഗസിനിമകളെന്നു പറയുന്ന പുതിയകാല സിനിമകളുടെ യാതൊരു ലക്ഷണവും ആ സിനിമയിലില്ല എന്നു മാത്രമല്ല, രഞ്ജിത് ശങ്കറിന്റെ രണ്ടാമത്തെ ചിത്രമായ ‘അർജ്ജുനൻ സാക്ഷി’ പൂർണ്ണമായും താരകേന്ദ്രീകൃതവും ഹീറോയിസം തുളുമ്പുന്നതുമായിരുന്നു. ഇതേ സംവിധായകന്റെ മൂന്നാമത്തേയും പുതിയതുമായ “മോളി ആന്റി റോക്സ്” താര രഹിതമല്ല, പക്ഷേ നായീകാപ്രാധാന്യവും (അതും മദ്ധ്യവയസ്ക) ഹീറോയിസമോ, മറ്റു നായക പ്രഭാവ സിനിമകളുടെ പരിവേഷമോ ഇല്ലാത്തതുമാണ്.

പക്ഷെ നല്ലൊരു സിനിമക്ക് ഇതുമാത്രം പോരല്ലോ. 

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, April 1, 2012

മാസ്റ്റേഴ്സ് - സിനിമാറിവ്യു


സി ഐ ഡി മൂസ, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങൾക്കും ചെറിയൊരു ഇടവേളക്ക് ശേഷവും പൃഥീരാജിനെ നായകനാക്കി സംവിധായകൻ ജോണി ആന്റണി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ്-ആക്ഷൻ-ത്രില്ലർ ചിത്രമാണ് ‘മാസ്റ്റേഴ്സ്’. പ്രമുഖ തമിഴ് സംവിധായകൻ ശശികുമാറും, ഹിന്ദി മോഡലും നടിയുമായ പിയാ ബാജ്പായിയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ ജിനു എബ്രഹാമാണ് തിരക്കഥാകൃത്ത്. തന്റെ ഇതുവരെയുള്ള ഹാസ്യ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ട്രീറ്റ്മെന്റാണ് ജോണി ആന്റണി ‘മാസ്റ്റേഴ്സിൽ’ ഒരുക്കുന്നത്. പ്രമേയം ഏറെ വ്യത്യസ്ഥമൊന്നുമല്ലെങ്കിലും തിരക്കഥാരചനയുടെ വേറിട്ടൊരു രീതി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുകയും മൊത്തത്തിൽ രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആക്ഷൻ-ത്രില്ലർ പാക്കിലുള്ള ചിത്രം സംവിധായകന്റെ കയ്യടക്കത്തെ ബാധിക്കുന്നുണ്ടെങ്കിലും തിരക്കഥയുടെ കെട്ടുറപ്പ് ചിത്രത്തെ കൊമേഴ്സ്യൽ ഘടനയിൽ വിജയിപ്പിക്കുന്നുണ്ട്. സംവിധായകൻ ജോണി ആന്റണിയുടെ ചിത്രം എന്നതിലുപരി തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ മിടുക്കാണ് ‘മാസ്റ്റേഴ്സ്’ എന്നു പറയുന്നതിലും തെറ്റില്ല. ഇൻവെസ്റ്റിഗേറ്റീവ്-ആക്ഷൻ-ത്രില്ലർ ചിത്രങ്ങളുടെ ‘എഴുത്ത് തമ്പുരാക്കന്മാർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരക്കഥാകൃത്തുക്കളൊക്കെ പ്രേക്ഷകനു രസം കൊല്ലിയാകുന്ന ഈ റിട്ടയർമെന്റ് പിരീഡിൽ നവാഗതനായ ജിനു എബ്രഹാമിനു തന്റെ പണി വെടിപ്പായി ചെയ്യാനറിയാമെന്നും തെളിയിക്കുന്നുണ്ട്.

കോട്ടയം നഗരത്തിലെ ഏ എസ് പി ശ്രീരാമ കൃഷ്ണനും (പൃഥീരാജ്) നഗരത്തിലെ ജേർണ്ണലിസ്റ്റ് മിലൻ പോളും (ശശികുമാർ) തമ്മിലുള്ള ആത്മാർത്ഥസൌഹൃദവും സമൂഹ തിന്മകൾക്കെതിരെ ഒപ്പം നിന്നും പോരാടുന്നവരുമാണ്. പുതിയൊരു കൊലപാതകപരമ്പരയുടെ അന്വേഷണം ഇരുവരും ചേർന്ന് നടത്തുന്നതാണ് ‘മാസ്റ്റേഴ്സ്.’

റിവ്യൂ വിശദമായി വായിക്കാനും കഥാസാരവും വിശദവിവരങ്ങളും വായിക്കുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, October 9, 2011

ഇന്ത്യന്‍ റുപ്പീ - റിവ്യൂ

1987 ല്‍ തുടങ്ങുന്നു തിരക്കഥാകൃത്ത് / ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമാ ജീവിതം. 87ല്‍ വി. ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ് മാസ പുലരിയില്‍’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം, ശേഷം 2011 വരെ കഥയും തിരക്കഥയും സംവിധാനവുമായി നാല്പത്തിനാല് (44) ചിത്രങ്ങള്‍. ഇടക്ക് ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ആറു (6) ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലയാള കൊമേഴ്സ്യല്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു രഞ്ജിത്തിന്റെ തിരക്കഥയില്‍ നിന്നുള്ളതായിരുന്നു. പ്രണയവും ദാരിദ്ര്യവും അധോലോകവും മാത്രം കൈമുതലായുള്ള നായകന്‍ പഴയ മാടമ്പിത്തരത്തിന്റെ മീശപിരിയന്‍ വേഷങ്ങളുമായി അവതരിച്ചതും രഞ്ജിത്തിന്റെ എഴുത്തിലൂടെ തന്നെ. ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുവും, വെറും നാലേ നാലു ചിത്രങ്ങളോടെ തീരുന്നു ‘സവര്‍ണ്ണ ബിംബങ്ങള്‍ ‘ദൃശ്യവല്‍കരിക്കപ്പെട്ട മീശപിരിയന്‍ തമ്പ്രാക്കന്മാരുടെ ‘ആണത്ത’ങ്ങളുടെ കഥ. ബാക്കി നാല്പതോളം (40) സിനിമകളില്‍ നഷ്ട പ്രണയവും, ഗൃഹാതുരതയും, ഗ്രാമീണ പ്രണയവും, സസ്പെന്‍സ് ത്രില്ലറുമൊക്കെയായി വിഷയങ്ങള്‍ ഒരുപാടെഴുതിയെങ്കിലും മലയാള കമേഴ്സ്യല്‍ സിനിമയില്‍ സവര്‍ണ്ണ ഹൈന്ദവ ബിംബങ്ങളെ കുടിയിരുത്തിയതിന്റെ ആസ്ഥാന എഴുത്തുകാരന്‍/സംവിധായകന്‍ എന്നൊരു ചീത്തപ്പേരാണ് രഞ്ജിത്തിനുള്ളത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരയുടേ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കുമ്പോഴും.

2010 ലെ വിജയ ചിത്രവും അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്” എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് യുവതാരം പൃഥീരാജ് നായകനായി അഭിനയിച്ച പുതിയ ചിത്രം “ഇന്ത്യന്‍ റുപ്പീ”യും രഞ്ജിത്തിന്റെ വഴിമാറ്റങ്ങളുടെ ചിത്രശേണിയില്‍ പുതിയൊരെണ്ണമാണ്. ഒരിക്കല്‍ താരങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്നെങ്കില്‍ ഇന്ന് രഞ്ജിത്ത്, താരങ്ങളെ തന്റെ കഥാചിത്രങ്ങളിലെ കഥാപാത്രങ്ങളാക്കുന്നു. അതുകൊണ്ട് തന്നെ മുച്ചൂടം രോഗം ബാധിച്ച മലയാള സിനിമക്ക് രഞ്ജിത്തിന്റെ സിനിമകള്‍ ഒരു ആശ്വാസമാകുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ കോറിവരകള്‍കൊണ്ട് പ്രാഞ്ചിയേട്ടന്‍ നിര്‍മ്മല ഹാസ്യം വിരിയിക്കുകയും ഒപ്പം മലയാളിയുടേ സ്വജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരകമാവുകയും ചെയ്തെങ്കില്‍ നവ മലയാളി യുവത്വത്തിന്റെ ഇന്നിന്റെ കഥയാണ് ‘ഇന്ത്യന്‍ റുപ്പീ’. മണ്ണിലുറച്ച ഒരുപിടി കഥാപാത്രങ്ങള്‍, ജീവിതത്തില്‍ മുഖാമുഖം പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍, അതിഭാവുകത്വമോ ഹീറോയിസമോ ഇല്ലാത്ത ക്ലീന്‍ സിനിമ. ഗൃഹാതുരത്വം കൊണ്ട് കടും പായസം വെക്കുന്ന മലയാളത്തിലെ ‘ഗ്രാമീണ സംവിധായകര്‍’ മണ്ണിലിറങ്ങിയ താരത്തേയും ജീവിതപ്രതിച്ഛായകളേയും കാണണമെങ്കില്‍ ഇന്ത്യന്‍ റുപ്പീ പലവട്ടം കാണണം; മലയാള സിനിമയില്‍ പുതുമകളോ നല്ല സിനിമകളോ ഇല്ലെന്ന് വിലപിക്കുന്ന പ്രേക്ഷകന്‍ ഇന്റര്‍നെറ്റിലിറങ്ങുന്ന ടോറന്റ് ഫയലിനു കാത്തുനില്‍ക്കാതെ ഇന്ത്യന്‍ റുപ്പീ കാണാന്‍ തിയ്യേറ്ററിലേക്കെത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇന്നിന്റെ കഥപറയുന്നൊരു സിനിമയാണ്.

പ്ലോട്ട് :- പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹങ്ങളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കിറങ്ങിയ ജെ പി (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്‍ ഒരു വസ്തുക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ആകസ്മികമായി ചില ഊരാക്കുടുക്കുക്കളില്‍ പെടുകയും ചെയ്യുന്നു. അതില്‍ നിന്നു രക്ഷനേടാനും വലിയ തുക കമ്മീഷനായി ലഭിക്കാനും വേണ്ടി സുഹൃത്തായ അച്യുതമേനോന്റെ (തിലകന്‍) ബുദ്ധിയിലൂടെ ജെ പി നടത്തുന്ന ശ്രമങ്ങള്‍. ഒപ്പം ഇന്നത്തെ ചില സാമൂഹ്യ വിഷയങ്ങളും പ്രതിപാദ്യമാകുന്നു.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാനും കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാനും എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.